വെറോണ: അരങ്ങേറ്റ മത്സരത്തിൽ ഗോൾ കണ്ടെത്താനായില്ലെങ്കിലും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവൻറസും സീരി എയിൽ ജയത്തോടെ പടയോട്ടം തുടങ്ങി. പൊരുതിക്കളിച്ച ചീവോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തോൽപിച്ചത്. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിൽനിന്നും 850 കോടിക്ക് ഇൗ സീസണിൽ യുവൻറസിലെത്തിയ റൊണാൾഡോ തുടക്കം ഗംഭീരമാക്കിയെങ്കിലും നാല് ഗോളവസരങ്ങൾ കളഞ്ഞു.
മത്സരത്തിെൻറ മൂന്നാം മിനിറ്റിൽ ജർമൻ താരം സമി ഖദീര യുവൻറസിനായി അക്കൗണ്ട് തുറന്നു. എന്നാൽ, 37ാം മിനിറ്റിൽ ഹെഡർ വലയിലാക്കി പോളിഷ് സ്ട്രൈക്കർ മരിയസ് സ്റ്റെപിൻസ്കി ചീവോയെ ഒപ്പമെത്തിച്ചു. 56ാം മിനിറ്റിൽ യുവൻറസ് താരം േജാവോ കാൻസെലോയുടെ ഫൗളിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇമ്മാനുവൽ ജിയാച്ചരീനി ചീവോക്ക് ലീഡ് നൽകി.
ഒപ്പമെത്താനുള്ള യുവൻറസിെൻറ ശ്രമഫലമായി ലിയനാർഡോ ബനൂച്ചി ചീവോ ബോക്സിൽ സൃഷ്ടിച്ച സമ്മർദം വഴി മരിയോ ബനിയുടെ ഹെഡർ സ്വന്തം വലയിൽ കയറി. ഇതിനിടെ ക്രൊയേഷ്യൻ താരം മരിയോ മാൻസുകിച് വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. എന്നാൽ, ഇഞ്ചുറി ടൈമിൽ അലക്സ് സാൻഡ്രോയുടെ അസിസ്റ്റിൽ ഫെഡറിക്കോ ബെർണാഡെസ്കി േനടിയ ഗോൾ യുവൻറസിന് വിലപ്പെട്ട മൂന്ന് പോയൻറുകൾ സമ്മാനിച്ചു. നാപോളി ലാസിയോയെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.