അബൂദബി: ബാലൺ ഡിഒാറിനും ഫിഫ ദ ബെസ്റ്റ് അംഗീകാരങ്ങൾക്കും തിളക്കംകൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ടച്ചിലൂടെ റയൽ മഡ്രിഡിന് മറ്റൊരു കിരീടം കൂടി. ലോക ക്ലബ് ഫുട്ബാളിലെ ചാമ്പ്യന്മാരുടെ അങ്കമായ ക്ലബ് ലോകകപ്പിൽ മൂന്നാം വട്ടം റയലിെൻറ മുത്തം. ശനിയാഴ്ച രാത്രി നടന്ന ഫൈനലിൽ ബ്രസീൽ ക്ലബ് ഗ്രീമിയോയെ 1-0ത്തിന് തോൽപിച്ചപ്പോൾ വിജയ ഗോൾ പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏക ഗോളിലൂടെ. രണ്ടാം പകുതിയിൽ ഫ്രീകിക്കിലൂടെയായിരുന്നു വിജയം പിറന്നത്.
2017ൽ റയൽ മഡ്രിഡിെൻറ അഞ്ചാം കിരീടമാണിത്. ക്ലബ് ലോകകപ്പ് നേട്ടത്തിൽ റയൽ മഡ്രിഡ് (മൂന്ന് തവണ) ഇതോടെ ബാഴ്സലോണയുടെ ഒപ്പമെത്തി. ക്ലബ് ലോകകപ്പിനോടൊപ്പം ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയാണ് ഇൗ വർഷം റയൽ ഷെൽഫിലെത്തിച്ച കിരീടങ്ങൾ. ആദ്യമായാണ് റയൽ മഡ്രിഡ് ഒരുവർഷം അഞ്ചു കിരീടങ്ങൾ സ്വന്തമാക്കുന്നത്.
യൂറോ ചാമ്പ്യന്മാരെന്ന പെരുമ ഒട്ടും കുറക്കാതെയാണ് റയൽ മഡ്രിഡ് മത്സരത്തിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ചത്. 64 ശതമാനം ബാൾ പൊസഷൻ, 15 ഷോട്ടുകൾ. കിക്കോഫിന് വിസിലൂതിയതു മുതൽ ക്രിസ്റ്റ്യാനോ-ബെൻസേമ-ഇസ്കോ ത്രയങ്ങൾ ബ്രസീൽ ക്ലബിനെ പലതവണ പരീക്ഷിച്ചുകൊണ്ടിരുന്നു. മികച്ച അവസരങ്ങളെല്ലാം ഗ്രീമിയോ പ്രതിരോധം ഒത്തൊരുമിച്ച് തടയിടുകയായിരുന്നു. വമ്പൻ ക്ലബിനെതിരെ ആക്രമണത്തിന് മുതിരാതെ പ്രതിരോധിച്ചു കളിക്കാൻ ഉറച്ചു തന്നെയായിരുന്നു ഗ്രീമിയോ കളത്തിലെത്തിയതും. ഗ്രീമിയോയുടെ ഇൗ തന്ത്രം ആദ്യ പകുതി വിജയം കാണുകയും ചെയ്തു. എന്നാൽ, മത്സരം െപനാൽറ്റിയിലേക്കെത്തിക്കാമെന്ന ഗ്രീമിയോയുടെ തന്ത്രം രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ പൊളിച്ചു. 53ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് പ്രതിരോധകോട്ട പിളർത്തി ക്രിസ്റ്റ്യാനോയെന്ന മാന്ത്രികൻ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.