ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് നറുക്കെടുപ്പിന് മുഖ്യാതിഥിയായി റയൽ മഡ്രിഡിെൻറ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയേക്കും. ജൂലൈ ഏഴിന് മുംബൈയിൽ നടക്കുന്ന ചടങ്ങിലേക്ക് താരത്തെ എത്തിക്കാൻ സജീവ ശ്രമം നടത്തുന്നതായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ പ്രഫുൽ പേട്ടൽ അറിയിച്ചു. എന്നാൽ, പോർചുഗൽ ക്യാപ്റ്റെൻറ വരവ് ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് 15ന് നടക്കുന്ന ടിക്കറ്റ് വിൽപന ഉദ്ഘാടന ചടങ്ങിൽ മുൻ ബാഴ്സലോണ താരം കാർലസ് പുയോളാണ് മുഖ്യാതിഥി.
സംഘാടകരുടെ ശ്രമം വിജയിക്കുകയാണെങ്കിൽ ഇന്ത്യൻ മണ്ണിലേക്ക് ക്രിസ്റ്റ്യാനോയുെട ആദ്യ വരവാകും ഇത്. കൗമാര ലോകകപ്പിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രചാരണം കൂടിയാവും ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം. അടുത്തിടെ സമൂഹമാധ്യമത്തിൽ പുറത്തുവിട്ട വിഡിയോയിൽ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം താരം വെളിപ്പെടുത്തിയിരുന്നു. അതേസമയം, തിരക്കുപിടിച്ച മത്സര െഷഡ്യൂളിനിടയിലാണ് ഇന്ത്യയിലെ ചടങ്ങ്. ചാമ്പ്യൻസ് ലീഗ് ഫൈനലും ലാ ലിഗ മത്സരവും കഴിഞ്ഞ് റഷ്യയിൽ നടക്കുന്ന കോൺഫെഡറേഷൻ കപ്പിൽ പോർചുഗൽ നായകനാണ് ക്രിസ്റ്റ്യാനോ. ജൂൺ 17 മുതൽ ജൂലൈ രണ്ടു വരെയാണ് കോൺഫെഡറേഷൻ കപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.