മോസ്കോ: ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിലെ 88ാം മിനുട്ടിൽ സ്പെയിനിെൻറ നെഞ്ചകം തുളച്ചുകൊണ്ടാണ് ആ ഫ്രീ കിക്ക് വലയിൽ കയറിയത്. 58ാം മിനുട്ടിൽ നാച്ചോ നേടിയ ഗോളിൽ വിജയമുറപ്പിച്ച് കളിക്കുകയായിരുന്നു സ്പെയിൻ. എതിർ ഗോൾ മുഖത്ത് നിരന്തരമായി സ്പെയിൻ ആക്രമണങ്ങൾ നടത്തുേമ്പാഴാണ് പോർച്ചുഗലിന് ഫ്രീ കിക്ക് ലഭിക്കുന്നത്. കിക്കെടുത്തത് സൂപ്പർ താരം റോണാൾഡോ. പിഴവുകളില്ലാതെ റോണാൾഡോയുടെ കിക്ക് വലയിലേക്ക് പറന്നിറങ്ങിയപ്പോൾ വഴിമാറിയത് ചരിത്രമാണ്.
ഫുട്ബാൾ, യൂറോ കപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു താരവും സ്പെയിനിനെതിരെ ഹാട്രിക് നേടിയില്ല. ഇൗ റെക്കോർഡാണ് എണ്ണം പറഞ്ഞ റോണാൾഡോയുടെ മൂന്ന് ഗോളുകളിലുടെ തിരുത്തിയത്. ഒപ്പം ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി സി.ആർ 7. ബോക്സിന് വെളിയിൽ നിന്നുള്ള ലോകകപ്പിലെ പോർച്ചുഗലിെൻറ രണ്ടാം ഗോളായിരുന്നു ക്രിസ്റ്റ്യാനോയുടെ ഇന്നലത്തെ മൽസരത്തിലെ 44ാം മിനുട്ടിലെ ഗോൾ. ഡെക്കോ 2006ൽ ഇറാനെതിരെ നേടിയ ഗോളായിരുന്നു ഇൗ കൂട്ടത്തിലെ ആദ്യ ഗോൾ.
ഇതിനൊപ്പം ഇന്ന് സജീവമായ കളിക്കാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഹാട്രിക്, കൂടുതൽ അന്താരാഷ്്ട്ര ഗോളുകൾ, കൂടുതൽ ക്ലബ് ഗോളുകൾ തുടങ്ങി ഒരുപറ്റം റെക്കോർഡുകളാണ് ക്രിസ്റ്റ്യാനോ തകർത്തത്. ഹാട്രിക്കിലുടെ കിരീടം മോഹിച്ചെത്തിയ വമ്പൻ ടീമുകൾക്ക് ശക്തമായ വെല്ലുവിളിയാണ് ക്രിസ്റ്റ്യാനോ ഉയർത്തുന്നത്.
കടപ്പാട്: ഫിഫ ടി.വി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.