മഡ്രിഡ്: സെൽറ്റയെയും തോൽപിച്ചു. റയൽ മഡ്രിഡിന് ഇനി ഒരു കളി ബാക്കിനിൽക്കെ ഒരു പോയൻറകലെ ലാ ലിഗ കിരീടം. ചാമ്പ്യൻസ് ലീഗ് പട്ടവുമായി യൂറോപ്പിലെ അതികായരായപ്പോഴും നാലു വർഷമായി അകന്നുനിന്ന സ്പാനിഷ് ലാ ലിഗ കിരീടം റയൽ മഡ്രിഡിന് കൈയെത്തുമകലെ. ഞായറാഴ്ച രാത്രി മലാഗക്കെതിരായ കടമ്പയിൽ വീഴാതിരുന്നാൽ എല്ലാം ശുഭകരം. തോൽവി ഒഴിവാക്കിയാൽ മാത്രം മതി സിദാനും സംഘത്തിനും ലാ ലിഗ ചാമ്പ്യന്മാരാകാൻ.
ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു േഗാളുമായി മിന്നിയപ്പോൾ 37ാം മത്സരത്തിനിറങ്ങിയ റയൽ മഡ്രിഡ് സെൽറ്റ വിഗോയെ 4-1ന് അവരുടെ തട്ടകത്തിൽ തോൽപിച്ച് 90 പോയൻറുമായി പോയൻറ് പട്ടികയിൽ ഒന്നാമതെത്തി. ഒപ്പമുണ്ടായിരുന്ന ബാഴ്സലോണക്ക് ഇത്രയും മത്സരത്തിൽനിന്ന് 87 പോയൻറാണ്. അവസാനത്തോടടുക്കുംതോറും എതിരാളികളുടെ വലയിൽ ഗോളടിച്ചുകയറ്റി കിരീടത്തിലേക്കു കുതിക്കുന്ന റയൽ മഡ്രിഡ് സെവിയ്യക്കു പിന്നാലെ സെൽറ്റ വിഗോയെയും 4-1ന് തകർത്തു. കളിയുടെ നിയന്ത്രണം പിടിച്ച ക്രിസ്റ്റ്യാനോ രണ്ടു ഗോളുകൾകൂടി നേടി മറ്റൊരു റെക്കോഡും കുറിച്ചു. ‘ബിഗ് ഫൈവ്’ ലീഗുകളിൽ ( സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മുൻ ഇംഗ്ലണ്ട് താരം ജിമ്മി ഗ്രീവസിെൻറ പേരിലുള്ള റെക്കോഡാണ് (366 ) രണ്ടു ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ (368 ) മറികടന്നത്.
13ാം സ്ഥാനത്തുള്ള സെൽറ്റ വിഗോക്ക് സ്പെയിനിലെ രാജാക്കന്മാരെ തീരുമാനിക്കാൻ കഴിയുമോയെന്നതായിരുന്നു മത്സരത്തിനു മുമ്പുവരെയുള്ള ആകാംക്ഷ. എന്നാൽ, 10ാം മിനിറ്റിൽതന്നെ ക്രിസ്റ്റ്യാനോ അത് അവസാനിപ്പിച്ചു. ഇസ്കോയുടെ മുന്നേറ്റത്തിനൊടുവിൽ ബോക്സിനു പുറത്തുനിന്ന് ഷോട്ടുതിർത്താണ് ക്രിസ്റ്റ്യാനോ ഗോളാക്കിമാറ്റിയത്. 48ാം മിനിറ്റിലും വലകുലുക്കി. 70ാം മിനിറ്റിൽ ബെൻസേമയും 88ാം മിനിറ്റിൽ ടോണി ക്രൂസും ചേർന്ന് റയലിെൻറ പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.