മഡ്രിഡ്: നികുതി വെട്ടിപ്പുകേസിൽ ആരോപണവിധേയനായ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സീസൺ ആരംഭത്തിൽതന്നെ കോടതിയിൽ ഹാജരാവേണ്ടിവരും. മഡ്രിഡിലെ പൗലോ ഡി അലാർകോൺ മുനിസിപ്പാലിറ്റി കോടതിയിലാണ് താരത്തിന് ഹാജരാകേണ്ടത്. ലോകത്തിലെ ഏറ്റവുംകൂടുതൽ വരുമാനമുള്ള കായികതാരമെന്ന് ഫോബ്സ് മാഗസിൻ കണ്ടെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, 17.2 മില്യൺ യു.എസ് ഡോളർ (ഏകദേശം 110 കോടി രൂപ) നികുതിയിനത്തിൽ വെട്ടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, ക്രിസ്റ്റ്യാനോ നികുതിവെട്ടിപ്പ് നിഷേധിച്ചിരുന്നെങ്കിലും കോടതി കുരുക്ക് മുറുക്കിയതോടെ താരത്തിന് സീസൺ ആദ്യത്തിൽതന്നെ ജഡ്ജിക്കു മുമ്പാകെ ഹാജരാകേണ്ടിവരുമെന്നുറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.