ലണ്ടൻ: പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിയില്ല, കാൽപന്തുകളിയിലെ ലോക രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. 2017ലെ ദ ബെസ്റ്റ് അവാർഡ് ഫിഫ പ്രഖ്യാപിച്ചപ്പോൾ, ആരാധകരുടെ കണക്കുകൂട്ടൽ േപാലെതന്നെ കാര്യങ്ങൾ. ലയണൽ മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ രണ്ടാം തവണയും പുരസ്കാരത്തിന് അർഹനായത്. യൂറോ കപ്പിൽ പോർചുഗലിനെ കിരീടത്തിലേക്ക് നയിച്ചതും ക്ലബ് ഫുട്ബാളിൽ റയൽ മഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്, സൂപ്പർ കോപ എന്നിവയും നേടിയതോടെയാണ് ലയണൽ മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കി ക്രിസ്റ്റി പുരസ്കാരം സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ലീഗ് അടക്കം റയലിനെ ഉന്നതിയിലെത്തിച്ച സിനദിൻ സിദാനാണ് മികച്ച പരിശീലകൻ. യുവൻറസിെൻറ മാസിമില്യാനോ അലെഗ്രി, പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയുടെ കോച്ച് അേൻറാണിയോ കോെൻറ എന്നിവരെ പിന്തള്ളിയാണ് സിദാൻ ജേതാവായത്. ഗോൾകീപ്പർമാരിൽ റയൽ മഡ്രിഡിെൻറ കെയ്ലർ നവാസ്, ബയേൺ മ്യൂണികിെൻറ മാനുവൽ നോയർ എന്നിവരെ പിന്തള്ളി ജിയാൻ ലൂജി ബുഫൺ ജേതാവായി.
മറ്റു അവാർഡുകൾ: പുഷ്കാസ് അവാർഡ്^ ഒലിവർ ജിറൂദ് (ആഴ്സനൽ), വനിത താരം^ലികാ മാർട്ടിനനസ്, വനിത കോച്ച്^- സെറീന വീഗ്മാൻ, ഫാൻസ്^ സെൽറ്റിക്
ക്രിസ്റ്റ്യാേനാ റൊണാൾഡോ
വയസ്സ് 32
അരങ്ങേറ്റം 2002
ക്ലബ്: റയൽ മഡ്രിഡ്
-2007 മുതൽ പതിവായി ലോകഫുട്ബാളർ നാമനിർദേശം.
അഞ്ചാം തവണ പുരസ്കാരമണിഞ്ഞതോടെ ഇൗ നേട്ടത്തിൽ ലയണൽ മെസ്സിക്ക് ഒപ്പമായി.
2017 സീസൺ
കിരീടങ്ങൾ: ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സൂപ്പർകോപ
ഗോൾ: ചാമ്പ്യൻസ് ലീഗ് 12 (തുടർച്ചയായി അഞ്ചാം വട്ടവും ടോപ് ഗോൾസ്കോറർ). 2016-17 ലാ ലിഗയിൽ 25 ഗോൾ.
പുരസ്കാരങ്ങൾ
ഫിഫ ബാലൺ ഡി ഒാർ: 2013, 2014
ഫിഫ വേൾഡ് െപ്ലയർ: 2008
ഫിഫ ബെസ്റ്റ് അവാർഡ്: 2016, 2017
ബാലൺ ഡി ഒാർ: 2008, 2013, 2014, 2016, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.