ഗുവാഹതി: അവസാന നിമിഷം കളിമറക്കുന്ന പതിവ് നോർത്ത് ഇൗസ്റ്റിെൻറ തട്ടകത്തിലും മാറ്റാതെ ബ്ലാസ്റ്റേഴ്സ്. നോർത്ത് ഇൗസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്നതിനുശേഷം ഇഞ്ചുറി സമയം രണ്ടു ഗോളുകൾ വാങ്ങിക്കൂട്ടി 2-1ന് ബ്ലാസ്റ്റേഴ്സ് കളി തോറ്റു. പൊപ്ലാറ്റ്നിക്കിെൻറ ഹെഡർ ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സിെൻറ ഞെട്ടിക്കുന്ന തോൽവി. ഇതോടെ െഎ.എസ്.എല്ലിൽ തിരിച്ചുവരാനുള്ള മഞ്ഞപ്പടയുടെ പ്രതീക്ഷക്ക് വീണ്ടും ഇരുട്ടടിയായി.
മാറ്റങ്ങൾ പലത്
ധീരജ് സിങ് വീണ്ടും വലകാക്കാൻ എത്തിയപ്പോൾ റാകിപ്, അനസ് എടത്തൊടിക, ലാൽറുവാൻതാര എന്നിവരെ െബഞ്ചിലിരുത്തിയാണ് ഡേവിഡ് ജയിംസ് നോർത്ത് ഇൗസ്റ്റിനെതിരെ ടീമിനെ ഒരുക്കിയത്. പെസിച്ചും നർസാരിയും സെമിൻലെൻ ഡോംഗലും ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇടതുവിങ്ങിൽനിന്ന് പൊപ്ലാറ്റ്നിക്കിെൻറ പോസ്റ്റിലേക്കുള്ള ഉശിരൻ ഷോേട്ടാടെയായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ തുടക്കം. എന്നാൽ, മുൻ പി.എസ്.ജി താരം ഒഗ്ബച്ചെക്ക് മധ്യനിര പന്തെത്തിക്കാൻ തുടങ്ങിയതോടെ ആദ്യ 15 മിനിറ്റിനിടെ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം പലതവണ പരീക്ഷിക്കപ്പെട്ടു.
ധീരജിെൻറ മികവുറ്റ സേവുകളിലാണ് പലതവണയായി ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടത്. പൊപ്ലാറ്റ്നിക്കും ഡോംഗലും നർസാരിയും അവസരങ്ങൾ തുലക്കാൻ മത്സരിച്ചപ്പോൾ ആദ്യ പകുതി ഗോളെത്തിയതേയില്ല. രണ്ടാം പകുതിയിൽ മലയാളി താരങ്ങളായ സി.കെ. വിനീതിനെയും സക്കീർ മുണ്ടുപാറയെയും കളത്തിലിറക്കിയതോടെ ബ്ലാസ്റ്റേഴ്സിെൻറ ആക്രമണത്തിന് മൂർച്ച കൂടി. 73ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ വിയർപ്പൊഴുക്കലിന് ഫലംകണ്ടു. വലതു വിങ്ങിലെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച കോർണറാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിച്ചത്. സക്കീർ മുണ്ടുപാറയെടുത്ത കിക്ക് പൊപ്ലാറ്റ്നിക്കിെൻറ തകർപ്പൻ ഹെഡറിൽ പന്ത് വലയിൽ.
തിരിച്ചടിച്ച് നോർത്ത് ഇൗസ്റ്റ്
ഒരു ഗോളിൽ പ്രതിരോധിച്ച് കളി ജയിക്കാനുള്ള ബ്ലാസ്റ്റേഴ്സിെൻറ ആഗ്രഹം പക്ഷേ, ഫലംകണ്ടില്ല. ഇഞ്ചുറി സമയത്ത് രണ്ടെണ്ണം തിരിച്ചടിച്ച് നോർത്ത് ഇൗസ്റ്റ് ഞെട്ടിച്ചു. ക്യാപ്റ്റൻ ജിങ്കാെൻറ പിഴവിൽനിന്ന് ലഭിച്ച പെനാൽറ്റി ഒഗ്ബച്ചെ (93) ഗോളാക്കിയതിനു പിന്നാലെ യുവാൻ ക്രൂസിെൻറ ഒന്നാന്തരമൊരു വോളി ഷോട്ടും ധീരജിനെ മറികടന്നതോടെ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.