മഡ്രിഡ്: 2018 ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വർഷമാണ്. സീസണിെൻറ തുടക്കത്തിലെ ഗോൾക്ഷാമം ഉയർത്തിക്കാട്ടി കരിയർ അവസാനിപ്പിക്കാൻ സമയമായെന്ന് കൊട്ടിഘോഷിച്ചവരെ കാഴ്ചക്കാരാക്കി പോർചുഗീസ് താരം ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് പറക്കുകയാണ്. ജിറോണയെ 6-3ന് തോൽപിച്ച മത്സരത്തിൽ ഹാട്രിക് നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ 50 ഹാട്രിക്കുകളെന്ന മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. നാലു ഗോൾ നേടിയും ലൂകാസ് വസ്കസിെൻറ ഗോളിനു വഴിയൊരുക്കിയും മത്സരത്തിലുടനീളം ക്രിസ്റ്റ്യാനോ നിറഞ്ഞുനിന്നു.
ഇൗ വർഷം മാത്രം താരത്തിെൻറ 21ാം ഗോളാണിത്. നാലു മിന്നും ഗോളോടെ ലാ ലിഗ ടോപ് സ്കോറർ പട്ടികയിൽ ലയണൽ െമസ്സിക്ക് (28 മത്സരത്തിൽ 25) പിറകെ ക്രിസ്റ്റ്യാനോ (23 മത്സരത്തിൽ 22) രണ്ടാമതെത്തി. ലൂയി സുവാരസാണ് (25-21) മൂന്നാമത്. ജയത്തോടെ 60 പോയൻറുമായി റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്താണ്. അത്ലറ്റികോ മഡ്രിഡ് (64) രണ്ടാമതായും ബാഴ്സലോണ (75) ബഹുദൂരം മുന്നിലായി ഒന്നാമതുമുണ്ട്.
11ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗോൾവേട്ടക്ക് തുടക്കം കുറിക്കുന്നത്. ബോക്സിനുള്ളിൽനിന്ന് ടോണി ക്രൂസിെൻറ ക്രോസ് ഇടങ്കാലുകൊണ്ട് അതിവേഗം വലയിലാക്കിയാണ് താരം അക്കൗണ്ട് തുറന്നത്. എന്നാൽ, 29ാം മിനിറ്റിൽ ക്രിസ്റ്റ്യൻ സ്റ്റ്യൂണിയിലൂടെ ജിറോണ തിരിച്ചടിച്ചു. ആദ്യ പകുതി 1-1ന് അവസാനിച്ചപ്പോൾ ലാ ലിഗയിൽ റയലിനെ ബാധിച്ച ‘ദുർഭൂതം’ മാറിയിട്ടില്ലെന്ന് പലരും വിശ്വസിച്ചു. എന്നാൽ, കളിമാറിയത് രണ്ടാം പകുതിയാണ്. ആദ്യ ഗോളിന് പിറകെ 47, 64, 91 മിനിറ്റുകളിൽ വലകുലുക്കി ‘പെർഫക്ട് ഫിനിഷർ’ അത്ഭുതം കാട്ടി. എല്ലാ ഗോളും ഒന്നിനൊന്ന് മെച്ചം. അതിനിടക്ക് ലൂകാസ് വസ്കസിെൻറ (59) ഗോളിന് ഒന്നാന്തരം അസിസ്റ്റും നൽകി പോർചുഗീസ് താരം ഷോ തുടർന്നു. പകരക്കാരനായെത്തിയ ഗാരത് ബെയ്ലിേൻറതായിരുന്നു (86) മറ്റൊരു ഗോൾ.
അതേസമയം, കരുത്തരായ അത്ലറ്റികോ മഡ്രിഡിന് വിയ്യാ റയലിന് മുന്നിൽ അടിതെറ്റി. 1-2നാണ് മഡ്രിഡുകാർ വിയ്യറയലിനോട് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.