നൊവാക് ദ്യോകോവിച്ച്
മെൽബൺ: കരിയറിന്റെ അസ്തമയകാലത്ത് മറ്റൊരു റെക്കോഡുമായി ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്. ഗ്രാൻറ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റോജർ ഫെഡററുടെ നേട്ടം സെർബിയൻ താരം മറികടന്നു. 430 മത്സരങ്ങൾ ദ്യോകോവിച്ച് പൂർത്തിയാക്കി. ആസ്ട്രേലിയൻ ഓപണിന്റെ രണ്ടാം റൗണ്ടിൽ പേർച്ചുഗലിന്റെ ജെയ്മി ഫാരിയയെ ദ്യോകോവിച്ച് തോൽപിച്ചു.
സ്കോർ: 6-1, 6-7, 6-3, 6-2. ഏറ്റവും കൂടുതൽ ഗ്രാന്റ്സ്ലാം കിരീടങ്ങൾ (24) നേടിയ ദ്യോകോവിച്ച് 37 തവണ ഫൈനലിലെത്തിയ താരമാണ്. ചെക്ക് റിപ്പബ്ലികിന്റെ തോമസ് മച്ചാക്കാണ് മൂന്നാം റൗണ്ടിൽ ദ്യോകോവിച്ചിന്റെ എതിരാളി.
പുരുഷന്മാരിലെ മൂന്നാം സീഡും കിരീടസാധ്യതയുള്ള താരവുമായ സ്പെയിനിന്റെ കാർലോസ് അൽകാരസും മൂന്നാം റൗണ്ടിലെത്തി. ജപ്പാന്റെ യോഷിഹിതോ നിഷിയോകയെയാണ് 21കാരനായ അൽകാരസ് തോൽപിച്ചത്. സ്കോർ: 6-0, 6-1, 6-4. ഇന്ത്യയുടെ യുകി ഭാംബ്രിയും ഫ്രാൻസിന്റെ അൽബാന ഒലിവേറ്റിയുമടങ്ങിയ സഖ്യം പുരുഷ ഡബിൾസ് ആദ്യ റൗണ്ടിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.