ദോഹ: ഖലീഫ ഇൻറർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന ക്യൂ ടെർമിനൽസ് ഖത്തർ ക്ലാസിക് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഈജിപ്ഷ്യൻ താരം ഹാനിയ അൽ ഹമ്മാമിക്ക് കിരീടം. ലോക ഒന്നാം നമ്പറും നാട്ടുകാരിയുമായ നൂർ അൽ ഷെർബിനിയെ 3-2 എന്ന നിലയിലായിരുന്നു ഹാനിയ കീഴടക്കിയത്. സ്കോർ: 9-11, 11-9, 9-11, 11-9, 11-6. ആദ്യ സെറ്റിൽ കീഴടങ്ങിയ ശേഷമായിരുന്നു ഹാനിയ തിരിച്ചുകയറിയത്.
കഴിഞ്ഞ മാസം നടന്ന പാരിസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ മൂന്നാം റൗണ്ടിൽ സബ്രിനയോട് തോറ്റതിന്റെ ക്ഷീണമകറ്റുന്നതായിരുന്നു ഹാനിയയുടെ കിരീട വിജയം. ഫൈനലിൽ ലോക ഒന്നാംനമ്പറുകാരിയായ എതിരാളിക്കെതിരായ മത്സരം കടുത്തതായിരുന്നുവെന്നും, ആദ്യ സെറ്റിലെ തോൽവിക്കും തുടർവിജയങ്ങളുമായി തിരിച്ചെത്തിയപ്പോൾ മത്സരം ആസ്വദിച്ചുവെന്നും അവർ പറഞ്ഞു.
പുരുഷ വിഭാഗത്തിൽ ഈജിപ്തിന്റെ അലി ഫറാഗ് ഫൈനലിൽ ഇടം നേടിയിരുന്നു. വെയിൽഷിന്റെ ജോയൽ മാകിനെ എതിരിട്ടുള്ള മൂന്ന് സെറ്റിനായിരുന്നു ഇദ്ദേഹം വീഴ്ത്തിയത്. ഫൈനലിൽ പെറുവിന്റെ ലോക രണ്ടാംനമ്പർ താരം ഡീഗോ എലിയാസാണ് എതിരാളി. സെമിയിൽ പരിശീലന പങ്കാളി മാസൻ ഹിഷാമിനെയാണ് ഇദ്ദേഹം തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.