ഇനി കോപ്പിറൈറ്റ് അടിക്കുമെന്ന ഭയം വേണ്ട; എ.ഐ മ്യൂസിക് ജനറേറ്റര്‍ അവതരിപ്പിച്ച് യൂട്യൂബ്

ഇനി കോപ്പിറൈറ്റ് അടിക്കുമെന്ന ഭയം വേണ്ട; എ.ഐ മ്യൂസിക് ജനറേറ്റര്‍ അവതരിപ്പിച്ച് യൂട്യൂബ്

വിഡിയോ ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ട് മ്യൂസിക് അസിസ്റ്റന്റ് എന്ന പുതിയ എ.ഐ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. വിഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എ.ഐ മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പകർപ്പവകാശം സംബന്ധിച്ച ആശങ്കകളില്ലാതെ വിഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

യൂട്യൂബിന്‍റെ കർശനമായ പകർപ്പവകാശ നിയമങ്ങൾ എപ്പോഴും ക്രിയേറ്റർമാർക്ക് വെല്ലുവിളിയാകാറുണ്ട്. പകർപ്പവകാശം ലംഘിക്കുന്നതിലൂടെ അവരുടെ വിഡിയോക്കും ചിലപ്പോൾ ചാനലിനെയും യൂട്യൂബ് പൂട്ടും. അതിനാൽ സംഗീതം തെരഞ്ഞെടുക്കുന്നതിൽ പരിമിതിയുണ്ട്. ഇത് ക്രിയേറ്റർമാർക്ക് തങ്ങളുടെ താൽപര്യമനുസരിച്ചുള്ള പശ്ചാത്തല സംഗീതം ഉൾപ്പെടുത്തുന്നതിന് പലപ്പോഴും തടസമാകുകയും ചെയ്യും. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ എ.ഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ടെക്സ്റ്റ് പ്രോംപ്റ്റ് വഴിയാണ് പശ്ചാത്തല സംഗീതം സൃഷ്ടിക്കാൻ കഴിയുക. ഉപയോക്താവ് നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് അനുസരിച്ചായിരിക്കും ഇൻസ്ട്രുമെന്റൽ ട്രാക്ക് സൃഷ്ടിക്കുക. മുൻകൂട്ടി തയ്യാറാക്കിയ ചില പ്രോംപ്റ്റുകളും ഫീച്ചറിൽ ലഭ്യമാണ്. ഇത് പ്രോംപ്റ്റുകൾ നൽകാൻ പ്രയാസപ്പെടുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കും.

ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പ്രത്യേകം ജെമിനൈ ഐക്കണ്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ഡിസ്‌ക്രിപ്ഷന്‍ ബോക്‌സില്‍ നിങ്ങള്‍ക്ക് ഏത് തരം സംഗീതമാണ് വേണ്ടത് എന്ന് വിശദമായി നല്‍കുക. വിഡിയോയുടെ വിഷയം, ദൈര്‍ഘ്യം, സ്വഭാവം ഉള്‍പ്പടെയുള്ള വിവരങ്ങളും ഉൾപ്പെടുത്തുക. ശേഷം ജനറേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓഡിയോ സാമ്പിളുകള്‍ നിര്‍മിക്കപ്പെടും. ഇതിൽനിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാനാകും.

Tags:    
News Summary - YouTube to roll out AI-powered music generation tool for creators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.