ധാക്ക: മുടങ്ങിക്കിടന്ന കുടിശ്ശിക കിട്ടിത്തുടങ്ങിയതിനെ തുടർന്ന് ജാർഖണ്ഡിലെ പവർ പ്ലാന്റിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവർ ലിമിറ്റഡ് പുനഃരാരംഭിച്ചു. അദാനി താരിഫ് ഉയർത്തിയതിനെ തുടർന്ന് കുടിശ്ശികയടക്കാനാവാതെ വന്നതോടെയാണ് അയൽ രാജ്യത്തെ വൈദ്യുതി നിലച്ചത്.
എന്നാൽ, ഗോഡ്ഡയിലെ 1,600 മെഗാവാട്ട് താപവൈദ്യുത നിലയത്തിന്റെ രണ്ട് യൂനിറ്റുകളും ഇപ്പോൾ പ്രവർത്തിക്കുന്നുവെന്നും ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിന് വൈദ്യുതി നൽകുകയും ചെയ്യുന്നുമെന്നുമാണ് വിവരം. ബി.പി.ഡി.ബി അദാനിക്ക് പണമടക്കൽ നടത്തുന്നുണ്ടെന്നും ആവശ്യാനുസരണം വൈദ്യുതി സ്വീകരിക്കുന്നുണ്ടെന്നും ബംഗ്ലാദേശിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
അദാനിയുടെ അൾട്രാ സൂപ്പർക്രിട്ടിക്കൽ പ്ലാന്റുകൾ 2023 ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് കമീഷൻ ചെയ്തത്. ഇന്ത്യയുടെ ആദ്യത്തെ അന്തർദേശീയ പദ്ധതിയുടെ വരുമാന മാതൃക 25 വർഷത്തെ വൈദ്യുതി വാങ്ങൽ കരാറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ബംഗാൾ വഴി കടന്നുപോകുന്ന 400 കെ.വി ഡെഡിക്കേറ്റഡ് ട്രാൻസ്മിഷൻ ലൈൻ വഴി ഗോഡ്ഡ പ്ലാന്റ് ബംഗ്ലാദേശ് ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അദാനി പ്ലാന്റിൽ നിന്നുള്ള വൈദ്യുതി പ്രധാനമായും രാജ്യത്തിന്റെ വടക്കൻ ഭാഗത്താണ് വിതരണം ചെയ്യുന്നത്.
ഗോഡ്ഡ യൂനിറ്റ് പുനഃരാരംഭിച്ചതും ബംഗ്ലാദേശിൽ നിന്നുള്ള പണമടക്കലും വ്യാഴാഴ്ച ഓഹരി വിപണിയിൽ അദാനി പവർ ലിമിറ്റഡിന്റെ വില ഉയർത്തി. ബംഗ്ലാദേശിലെ രാഷ്ട്രീയ പരിവർത്തനത്തിനുശേഷം ഗോഡ്ഡ പവർ പ്ലാന്റിന്റെ സാമ്പത്തിക നിലനിൽപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിൽ നിന്നുള്ള ആശ്വാസമാണ് ഓഹരി പ്രതികരണം.
അദാനി പ്ലാന്റിൽ നിന്നുള്ള വൈദ്യുതി താരിഫ് വർധിച്ചതായി ആരോപിക്കപ്പെടുന്നതിനെക്കുറിച്ചുള്ള നിലവിലെ ഭരണകൂടം പലപ്പോഴും ആശങ്കകൾ ഉന്നയിച്ചിരുന്നു. എന്നാൽ, താരിഫ് ഉയർത്തുന്നതിനു മുമ്പുതന്നെ ബംഗ്ലാദേശിൽ നിന്നുള്ള കുടിശ്ശികകൾ വർധിച്ചുകൊണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ 8 മാസമായി കുടിശ്ശികകൾ കുതിച്ചുയർന്നു. ബി.പി.ഡി.ബിയിലേക്കുള്ള അദാനിയുടെ വൈദ്യുതി താരിഫിൽ രണ്ട് ഘടകങ്ങളുണ്ട്. കപ്പാസിറ്റി ചാർജും വേരിയബിൾ ചാർജും. കപ്പാസിറ്റി ചാർജ് സ്ഥിരമാണെങ്കിലും വേരിയബിൾ ചാർജ് കൽക്കരി ചെലവിനെ ആശ്രയിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.