വാഷിങ്ടൺ: യു.എസ് അറ്റോണി ജനറൽ ജെഫ് സെഷൻസിനെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കിയത് റഷ്യൻ ഇടപെടൽ സംബന്ധിച്ച റോബർട്ട് മുള്ളറിെൻറ അന്വേഷണത്തെ അട്ടിമറിക്കാനെന്ന് വിമർശനം. പ്രസിഡൻറിെൻറ നിർദേശത്തെ തുടർന്ന് ബുധനാഴ്ച സെഷൻസ് രാജി സമർപ്പിക്കുകയായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പിൽ യു.എസ് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടമായ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ടത്.
നേരത്തേ 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽനിന്ന് സെഷൻസ് വിട്ടുനിന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ സർക്കാറിനെതിരായ അന്വേഷണങ്ങൾ ചെറുക്കാൻ കൂടുതൽ വിധേയത്വമുള്ളയാളെ അറ്റോണി ജനറൽ പദവിയിൽ നിയമിക്കാനാണ് ട്രംപിെൻറ നീക്കം.
സ്പെഷൽ കൗൺസലായ റോബർട്ട് മുള്ളറാണ് റഷ്യൻ ഇടപെടൽ അന്വേഷിക്കുന്നത്. ട്രംപിെൻറ നിരവധി സഹായികൾക്കെതിരെ മുള്ളർ ഇതിനകം ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സെഷൻസിനെ രാജിവെപ്പിച്ച നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് നേതൃത്വമാണ് പ്രധാനമായും രംഗത്തെത്തിയത്. മുള്ളറിെൻറ അന്വേഷണത്തെ ഇല്ലാതാക്കാനുള്ള ട്രംപിെൻറ നീക്കത്തിെൻറ ഭാഗമാണ് അറ്റോണി ജനറലിെൻറ രാജിയെന്ന് ഡെമോക്രാറ്റ് നേതാവ് നാൻസി പെളോസി പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡൻറിന് നൽകിയ രാജിക്കത്തിൽ ‘താങ്കളുടെ ആവശ്യപ്രകാരമാണ്’ പദവിയൊഴിയുന്നതെന്ന് സെഷൻസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സെഷൻസിെൻറ സേവനങ്ങൾക്ക് നന്ദിയറിയിച്ചും നല്ല ഭാവി ആശംസിച്ചും ട്രംപ് ട്വീറ്റ് ചെയ്തു. മാത്യു ജി വിറ്റാകർക്ക് താൽക്കാലിക ചുമതല നൽകിയതായും സ്ഥിരം നിയമനം ഉടനുണ്ടാകുമെന്നും പ്രസിഡൻറ് അറിയിച്ചു. വിറ്റാകർ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തെ വിമർശിച്ചയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.