വാഷിങ്ടൺ: 2016ലെ യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് റോബർട്ട് മൂളറുടെ അന്വേഷണം ട്രംപ് ഭരണകൂടം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് വൻ റാലി. ജെഫ് സെഷൻസിനെ അറ്റോണി ജനറൽ സ്ഥാനത്തുനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കിയതിനു ശേഷമാണ് മൂളറിനു പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നത്.
അേന്വഷണച്ചുമതലയിൽനിന്ന് മൂളറെ മാറ്റുകയാണ് ട്രംപിെൻറ അടുത്ത നീക്കമെന്ന് അഭ്യൂഹമുയർന്നിരുന്നു. സെഷൻസിനെ മാറ്റി വിശ്വസ്തനായ മാത്യൂ വൈറ്റേക്കറെയാണ് ട്രംപ് നിയമിച്ചത്. ട്രംപിെൻറ പ്രചാരണങ്ങളിൽ സജീവമായി പെങ്കടുത്ത സെഷൻസ് തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടുതവണ യു.എസിലെ റഷ്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തിൽ മൂളറുടെ അന്വേഷണ റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.