മരണമുനമ്പായിരുന്ന ന്യൂയോർക്കിന് ആശ്വാസം

ന്യൂയോർക്ക്: കോവിഡ് നാശം വിതച്ച ന്യൂയോർക്ക് നഗരത്തിന് ആശ്വാസം. ഞായറാഴ്ച ന്യൂയോർക്കിൽ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. നാലുമാസമായി അമേരിക്കൻ െഎക്യനാടുകളിൽ കോവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരുന്ന നഗരം ന്യൂേയാർക്കാണ്.

മാർച്ച് 11നാണ് ന്യൂയോർക്കിലെ ആദ്യ കോവിഡ് മരണം. ഏപ്രിൽ ഏഴിന് കോവിഡ് ബാധിച്ച് മരിച്ചത് 597 പേരായി. കൂടാതെ അന്നുതന്നെ മരിച്ച 216 പേർക്കും പിന്നീട് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഏപ്രിൽ ഒമ്പതിന് 799 പേരോളം കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഏപ്രിൽ ഒമ്പതിനാണ്. 18,670 പേരാണ് ന്യൂയോർക്കിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ശനിയാഴ്ച 341 പേർക്കാണ് ന്യൂയോർക്കിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. യു.എസിൽ 1,34,904 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 34,13,995 ആണ് അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം. 

Tags:    
News Summary - New York City records no Covid deaths for the first time since March -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.