വാഷിങ്ടൺ: എച്ച്-വൺ ബി വിസാ നിയമത്തിൽ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സർക്കാർ. എച്ച്-വൺ ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി നൽകാനുള്ള വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് യു.എസിന്‍റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക.
എച്ച്-വൺ ബി വിസയിൽ ജോലിക്കെത്തുന്നവരുടെ പങ്കാളികൾക്ക് പ്രത്യേക ഉത്തരവ് പ്രകാരം യു.എസിൽ ജോലി ചെയ്യാനുള്ള വ്യവസഥ നിലവിലുണ്ട്. ഇതിൽ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. എച്ച്-വൺ ബി വിസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് യു.എസിലെത്തിയതിന് ശേഷം പങ്കാളികൾക്ക് വിവിധ കമ്പനികളിൽ ജോലി തരപ്പെടുത്തുന്നത്.
എച്ച്1 ബി വിസ നിയമത്തിൽ തൽക്കാലം മാറ്റം വരുത്തില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തിരുമാനത്തിൽ നിന്നും സർക്കാർ പിൻമാറി. അതിനിടെയാണ് ടെക്കികൾക്ക് തിരിച്ചടിയായേക്കാവുന്ന വാർത്തകൾ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.