വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനെതിരെ പരസ്യമായി രംഗത്തെത്തി ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയുമായി ചർച്ചകൾ നടത്താനുള്ള ടില്ലേഴ്സെൻറ ശ്രമങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. കിമ്മുമായി ചർച്ചകൾ നടത്തുന്നത് സമയം പാഴാക്കുന്ന പ്രവർത്തിയാണെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
റെക്സ്, താങ്കൾ ഉൗർജം പാഴാക്കേണ്ട. ഉത്തരകൊറിയക്കെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് നമുക്ക് നോക്കാമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സൺ വ്യക്തമാക്കിയിരുന്നു. ബീജിങിൽ സന്ദർശനം നടത്തുേമ്പാൾ മാധ്യമങ്ങളോടാണ് ടില്ലേഴ്സൺ ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കാൻ ടില്ലേഴ്സനും, ദേശീയ സുരക്ഷ ജീവനക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതിനോട് നിഷേധാത്മക സമീപനമാണ് ട്രംപ് കൈകൊള്ളുന്നത്. പ്രധാനമായും നാറ്റോ, മെക്സികോ, ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം എന്നിവ സുഗമമാക്കാനായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.