ബെയ്ജിങ്: യു.എസ്-ചൈന സംഘർഷം പുതിയ തലങ്ങളിലേക്ക് ഉയരുന്നു. ഹൂസ്റ്റണിലെ അമേരിക്കൻ നടപടിക്ക് പ്രതികാരമായി ഷെൻഡുവിലെ യു.എസ് കോൺസുലേറ്റ് അടക്കാൻ ചൈന ഉത്തരവിട്ടു. അമേരിക്കയുടെ ന്യായീകരിക്കാനാവത്ത നടപടിക്കുള്ള മറുപടിയാണിതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ചൈന ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, മറുപടി നൽകാൻ ചൈനയെ നിർബന്ധിതമാക്കിയത് യു.എസാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വിവിധ തലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെങ്കിലും കോൺസുലേറ്റുകൾ അടക്കാൻ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്.
ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് 72 മണിക്കൂറിനകം അടക്കാനായിരുന്നു യു.എസിൻെറ ഉത്തരവ്. ചൈന കോറോണ വൈറസ് ഗവേഷണ രഹസ്യങ്ങളുൾപ്പടെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ യു.എസിന് തക്കതായ മറുപടി നൽകുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ബെയ്ജിങ്ങിലെ എംബസിക്ക് പുറമേ ചൈനയിലും ഹോങ്കോങ്ങിലുമായി അഞ്ച് കോൺസുലേറ്റുകളാണ് യു.എസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.