ഹോങ്കോങ്: ചൈനയിൽനിന്നെത്തുന്നവരെ മുഴുവൻ രണ്ടാഴ്ച നിർബന്ധ നിരീക്ഷണത്തിൽ വെ ക്കാൻ ഹോേങ്കാങ് സർക്കാർ തീരുമാനം. വൈറസ് ബാധ തടയുന്നതിനുള്ള തീരുമാനത്തിെൻറ ഭാ ഗമാണ് സുപ്രധാന നീക്കം. നിരീക്ഷണ കാലയളവ് ലംഘിക്കുന്നവർക്ക് ആറു മാസം തടവ് ശിക്ഷ ലഭിക്കും.
തീരുമാനം വരുന്നതോടെ ചൈനയിൽനിന്നുള്ള യാത്രക്കാരുടെ വരവ് നിലക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. കഴിഞ്ഞ ആഴ്ചകളിലായി ചൈനയിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 75 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം, നിർബന്ധ നിരീക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്നോടിയായി ഷെൻസെനിൽ ആയിരക്കണക്കിനാളുകളാണ് ഹോങ്കോങ്ങിൽ പ്രവേശിക്കുന്നതിനായി വരിയിൽ നിന്നത്. എന്നാൽ, വളരെ കുറച്ചു പേർക്കു മാത്രമാണ് ഹോങ്കോങ്ങിൽ പ്രവേശിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.