വാഷിങ്ടൺ: അമേരിക്കയിൽ നടക്കുന്ന റോബോട്ടിക്സ് മത്സരത്തിൽ പെങ്കടുക്കാൻ അഫ്ഗാൻ സ്കൂൾ വിദ്യാർഥിനികൾക്ക് അവസരമൊരുങ്ങി. അഫ്ഗാൻ വിദ്യാർഥികൾക്ക് വിസ നിഷേധിച്ചത് പുനഃപരിശോധിച്ച അമേരിക്ക പിന്നീട് ഇവർക്ക് വിസ അനുവദിക്കുകയായിരുന്നു. നേരത്തെ അഫ്ഗാനിലെയും ഗാംബിയയിലെയും മത്സരാർഥികളുെട വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു.
ഫസ്റ്റ് ഗ്ലോബൽ എന്ന സന്നദ്ധ സംഘടനയാണ് മത്സരം സംഘടിപ്പക്കുന്നത്. ജൂലൈ 16 മുതൽ -18 വരെയാണ് മത്സരം നടക്കുക. 164 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പെങ്കടുക്കുന്ന റോബോട്ടിക് ഗെയിമാണിത്. അഫ്ഗാനിൽ നിന്ന് ആറുേപരടങ്ങുന്ന സംഘമാണ് മത്സരത്തിൽ പെങ്കടുക്കുന്നത്.
157 രാജ്യങ്ങളിൽ നിന്നുള്ള 163 ടീമുകൾക്ക് മത്സരത്തിൽ പെങ്കടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇവരിൽ ഇറാൻ, സുഡാൻ, സിറിയൻ അഭയാർഥി ടീം എന്നിവരും ഉൾപ്പെടുന്നുവെന്ന് ഫസ്റ്റ് ഗ്ലോബൽ പ്രസിഡൻറ് ജോയ് സെസ്തക് അറിയിച്ചു.
ആറു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക് യു.എസ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അഫ്ഗാൻ ഇൗ രാജ്യങ്ങളിൽ െപടുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.