വാഷിങ്ടൺ: കോവിഡ് ബാധിതർ ലോകത്ത് രണ്ടര കോടി തൊട്ടുനിൽക്കെ പിടിച്ചുകെട്ടാൻ വഴികളറിയാതെ രാജ്യങ്ങൾ.
വൈറസ് ബാധ നേരത്തേ ഭീഷണിയല്ലാതിരുന്ന രാജ്യങ്ങളിൽ രോഗവ്യാപനം അതിവേഗം കൈവരിച്ചും ഒരിക്കൽ പിടിച്ചുകെട്ടിയവരെ വീണ്ടും പിടികൂടിയും കൊറോണ വൈറസ് വീണ്ടും ശക്തിയാർജിക്കുന്നതാണ് ആശങ്കയുണർത്തുന്നത്.
അതേസമയം, മാസങ്ങൾ കഴിഞ്ഞും നിയന്ത്രണം തുടരാനുള്ള സർക്കാറുകളുടെ ശ്രമങ്ങൾക്കെതിരെ ജനം തെരുവിലിറങ്ങുന്നതും പതിവുകാഴ്ച.
ഇതുവരെയും കോവിഡ് ഭീതിയറിഞ്ഞിട്ടില്ലാത്ത ക്യൂബ ആദ്യമായി തിങ്കളാഴ്ച മുതൽ രാജ്യത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രോഗവ്യാപ്തി നിയന്ത്രണാതീതമായി മാറുന്ന ഫ്രാൻസിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച മാത്രം പുതിയ 7,300 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കണക്കുകളിൽ ഇന്ത്യയാണ് ദിവസങ്ങളായി ലോകത്ത് മുന്നിലുള്ളത്.
യു.എസ്.എ, ബ്രസീൽ എന്നിവയാണ് പിറകിൽ. യൂറോപ്പിൽ ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നിവ വീണ്ടും രോഗവ്യാപനത്തിെൻറ പാതയിലെത്തിയത് സർക്കാറുകളെ കുഴക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.