കീവ്: റഷ്യയുടെ വൻ ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് േവ്ലാദിമർ സെലെൻസ്‌കി.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കീഴിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ആക്രമണം. വെള്ളിയാഴ്ച, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടിരുന്നു.
ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താനുള്ള യു.എസ് മധ്യസ്ഥതയിലുള്ള കരാറിൽ സമ്മതിച്ചിട്ടും യുദ്ധം ചെയ്യുന്ന കക്ഷികൾ പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്. ഇത് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലെ വെല്ലുവിളികൾ അടിവരയിടുന്നു.
കഴിഞ്ഞ ദിവസം റഷ്യൻ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ രണ്ട് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യെലിസവെറ്റിവ്ക ഗ്രാമം റഷ്യൻ സൈന്യം പിടിച്ചെടുത്തതായും മന്ത്രാലയം അവകാശപ്പെട്ടു. യുക്രെയ്നുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ചർച്ചാ നിലപാട് മെച്ചപ്പെടുത്തുന്നതിനുമായി റഷ്യ പുതിയ ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വിശാലമായ യു.എസ് വെടിനിർത്തൽ നിർദേശത്തെ യുക്രെയ്ൻ അംഗീകരിച്ചു. എന്നാൽ, ദൂരവ്യാപകമായ വ്യവസ്ഥകൾ ഏർപ്പെടുത്തി റഷ്യ അതിനെ ഫലപ്രദമായി തടയുകയാണെന്നാണ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പാതയിൽ ‘റഷ്യ മുന്നോട്ട് പോകേണ്ടതുണ്ട്’ എന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. യുദ്ധം ‘ഭയാനകവും അർത്ഥശൂന്യവു’മാണെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.