ഇസ്രായേലിന്റെ 160 സൈനിക വാഹനങ്ങൾ തകർത്തതായി അൽ ഖസാം ബ്രിഗേഡ്


ഗസ്സ: കരയുദ്ധം തുടങ്ങിയതുമുതൽ ഇസ്രായേലിന്റെ 160 സൈനിക വാഹനങ്ങൾ ഭാഗികമായോ പൂർണമായോ തകർത്തതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസുദ്ദീൻ അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ.

കഴിഞ്ഞ 48 മണിക്കൂറിനകം 25 വാഹനങ്ങൾ നശിപ്പിച്ചു. ഗസ്സയിലെ തെരുവുകളിൽ കടുത്ത പ്രതിരോധമാണ് ഇസ്രായേൽ സൈന്യം നേരിടുന്നതെന്നും അബൂ ഉബൈദ ശബ്ദസന്ദേശത്തിൽ അറിയിച്ചു.

ലബനാനിൽനിന്ന് ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ സേനയുടെ ബുൾഡോസർ തകർന്നു. ദക്ഷിണ ലബനാനിലെ വിവിധ പട്ടണങ്ങളിൽ ഇസ്രായേൽ പ്രത്യാക്രമണം നടത്തി.

ബൈത്ത് ഹാനൂനിൽ ഇസ്രായേൽ സൈനികർ തങ്ങിയ കെട്ടിടത്തിനുനേരെ വെടിവെപ്പ് നടത്തിയതായി അൽ ഖസാം ബ്രിഗേഡും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി അൽ ഖുദ്സ് ബ്രിഗേഡും അറിയിച്ചു.

Tags:    
News Summary - Hamas' armed wing says it hit 160 Israeli military vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.