‘ഡൊണാൾഡ്..ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കിപ്പറയൂ’... ട്രംപിനെ സംവാദത്തിന് വെല്ലുവിളിച്ച് കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപി​നെ വെല്ലുവിളിച്ച് കമല ഹാരിസ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയുവെന്ന് ട്രംപിനോട് കമല പറഞ്ഞു. തന്റെ വൈറ്റ് ഹൗസിലേക്കുള്ള പാത വ്യക്തമാണെന്നും ട്രംപ് തീരുമാനത്തിൽ പുനപരിശോധന വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ പ​ങ്കെടുക്കുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. ഇതോടെയാണ് ​​ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ് രംഗത്തെത്തിയത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വർധിക്കുകയാണ്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വർധിച്ചിട്ടുണ്ട്. അപ്രുവൽ റേറ്റിങ്ങിൽ 43 ശതമാനം പേർ കമലഹാരിസിന് അനുകൂലമായി വോട്ട് ചെയ്യുമ്പോൾ 42 ശതമാനം പേർ എതിരാണ്. എ.ബി.സി ന്യൂസും ഇപ്സോസും ചേർന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞയാഴ്ച ഇതേ പോൾ പ്രകാരം കമല ഹാരിസിനെ 35 ശതമാനം പേരാണ് അനുകൂലിച്ചത്. 46 ശതമാനം എതിർക്കുകയും ചെയ്തു. പ്രത്യകിച്ച് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത വോട്ടർമാരുടെ പിന്തുണ കമല ഹാരിസിന് കൂടുതലായി കിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരം വോട്ടർമാരിൽ 44 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനാണ് കഴിഞ്ഞയാഴ്ച ഇത് 28 ശതമാനം മാത്രമായിരുന്നു.

അതേസമയം, ഡോണൾഡ് ട്രംപിന്റെ പിന്തുണയിൽ ഇടിവ് വന്നിട്ടുണ്ട്. നിലവിൽ 36 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണക്കുന്നത്. 53 ശതമാനം പേർ ട്രംപിനെ എതിർക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച 40 ശതമാനം പേർ ട്രംപിനെ പിന്തുണച്ച സ്ഥാനത്താണ് ഇപ്പോൾ ഇടിവുണ്ടായിരിക്കുന്നത്.

Tags:    
News Summary - Harris dares Trump to debate her - 'Donald, say it to my face'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.