ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളിൽ രാജ്യ വ്യാപകമായി ഇളവ് വരുത്തി ചൈന. മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയുടെ തീരുമാനം. സീറോ-കോവിഡ് നയം ചൈനയിലെ ജന ജീവിതത്തെ മടുപ്പിക്കുന്നതായും പരിശോധനയുടെ വ്യാപ്തി കുറക്കുന്നതായും നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ച പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയ ചില മാർഗ നിർദേശങ്ങള്‍:
*കോവിഡ് ഗുരുതരമല്ലാത്തവർക്ക് സർക്കാർ ആശുപത്രികളിലെ സൗകര്യം ആവശ്യമില്ലെങ്കിൽ വീടുകളിലെ ക്വാറന്റൈൻ ഉപയോഗപ്പെടുത്താവുന്നതാണ്.
*നഴ്സിങ് ഹോമുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ, കിന്റർ ഗാർട്ടൻ, സ്‌കൂളുകൾ എന്നിവയൊഴികെ മറ്റിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഫോണിലെ ഗ്രീൻ ഹെൽത്ത് കോഡ് കാണിക്കേണ്ടതില്ല.
*പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരോ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ ആളുകൾക്ക് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.
*സ്‌കൂളുകൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പിസിആർ പരിശോധന തുടരും. *പ്രായമായവർക്കുള്ള വാക്‌സിനേഷൻ തുടരും.
*പൊതുഗതാഗതം ഉപയോഗിപ്പെടുത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.