തെഹ്റാൻ: യു.എസ്, ബ്രിട്ടൻ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനുകൾക്ക് ഇറാനിൽ നിരോധനം. വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വാക്സിൻ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള വാക്സിനുകൾ വിലക്കപ്പെട്ടവയാണെന്ന് ഇവിടങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഖാംനഈ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞു.
വാക്സിൻ പരീക്ഷണാർഥമാണ് മറ്റു രാജ്യങ്ങൾക്ക് നൽകുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സുരക്ഷിതമായ രാജ്യങ്ങളിൽനിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ഇറാനിൽ വിലക്കില്ല. ചൈനയുടെ സിനോവാക് വാക്സിൻ ഉപയോഗിക്കുന്നത് കുഴപ്പമില്ലെന്ന് ഇന്തോനേഷ്യയിൽ ഇസ്ലാമിക സമിതി ജനങ്ങളോട് നിർദേശിച്ചു. വാക്സിൻ ഹലാൽ ആണെന്നും ഭയം വേണ്ടെന്നും ഇന്തോനേഷ്യൻ ഉലമ കൗൺസിൽ വ്യക്തമാക്കി.
അതിനിടെ കോവിഡ് -19നെ ചെറുക്കാൻ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനും യു.കെയിൽ അനുമതിയായി. മോഡേണ കമ്പനിയുടെ വാക്സിൻ ഉപയോഗിക്കാനാണ് അനുമതി നൽകിയത്. അതേസമയം, ഇത് മുഴുവൻ ആളുകളിലേക്കുമെത്താൻ ആഴ്ചകൾ എടുക്കുമെന്നാണ് കരുതുന്നത്. 70 ലക്ഷം വാക്സിനുകൾക്കാണ് പ്രാരംഭഘട്ടത്തിൽ യു.കെ ഓർഡർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.