പ്രതീകാത്മക ചിത്രം
ലാഹോർ: നാടുകടത്താനായി 5000 അഫ്ഗാൻ പൗരന്മാരെ പാകിസ്താൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബിലെ 150 അഫ്ഗാൻ കോളനികളിൽനിന്നാണ് മറിയം നവാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പൗരന്മാരെ കസ്റ്റഡിയിലെടുത്തത്.
സ്വമേധയാ അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോകാൻ അഭയാർഥികൾക്ക് നൽകിയ സമയപരിധി മാർച്ച് 31ന് അവസാനിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
പഞ്ചാബിൽ ഒരു ലക്ഷം അഫ്ഗാൻ പൗരന്മാർ അനധികൃതമായി കഴിയുന്നുണ്ടെന്നാണ് സുരക്ഷസേനയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.