വത്തിക്കാൻ സിറ്റി: കരുണയുടെ വറ്റാത്ത നീരുറവപോലെ നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വിതുമ്പി ലോകം. കണ്ണീരിൽ മുങ്ങിപ്പോകുന്നവരുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും വെള്ളിവെളിച്ചം പോലെ പറന്നെത്തിയ പാപ്പ ഇനി സ്മരണയുടെ നിത്യതയിൽ.
പാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. കർദിനാൾമാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ബുധനാഴ്ച മുതൽ ജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ അവസരമുണ്ടാകും. പാപ്പയുടെ ശവപേടകം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിക്കും.
ചൊവ്വാഴ്ചയാണ് കർദിനാൾമാർ വത്തിക്കാൻ സിനദ് ഹാളിൽ യോഗം ചേർന്നത്. ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനത്തിന് മുന്നോടിയായുള്ള യോഗം കൂടിയായിരുന്നു ഇത്. ശനിയാഴ്ച കാലത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് സംസ്കാര ചടങ്ങ്.
കർദിനാൾമാരുടെ കോളജ് ഡീൻ ആയ കർദിനാൾ ജിയോവന്നി ബറ്റിസ്റ്റ രെ നേതൃത്വം നൽകും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും.
മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് തിങ്കളാഴ്ച മുതല്‍ ഒഴുകിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.