ന്യൂയോർക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷം വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും.
ബഹിരാകാശത്ത് സൂക്ഷ്മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിൽനിന്ന് പുറത്തിറങ്ങിയത്. ഇരുവരും ആറര മണിക്കൂർ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ചു. ബഹിരാകാശ നിലയത്തിലെത്തി എട്ടു മാസങ്ങൾക്ക് ശേഷമുള്ള സുനിതയുടെ രണ്ടാമത്തെ ബഹിരാകാശ നടത്തമാണിത്.
ജനുവരി 16നാണ് അറ്റകുറ്റപ്പണികൾക്കായി മുമ്പ് സുനിത വില്യംസും നിക്ക്ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. സുനിതയുടെ ജീവിതത്തിലെ ഒമ്പതാമത്തെ ബഹിരാകാശ നടത്തംകൂടിയാണ്.
എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിൽ സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം ഇരുവരുടെയും മടക്കം മുടങ്ങുകയായിരുന്നു. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പേടകത്തിൽ മാർച്ച് അവസാനം ഇരുവരും തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.