വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറും സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിെൻറ വിജയപ്രതീക്ഷ മങ്ങിയതോടെ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡോണൾഡ് ട്രംപ് ജൂനിയർ. പാർട്ടി 'ദുർബല'മായെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻമാർ ദുർബലരാണ്. നിലവിൽ അവർ ഇടതിന് കാര്യങ്ങൾ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നുവെന്നായിരുന്നു ട്രംപ് ജൂനിയറിെൻറ പ്രതികരണം.
അതേസമയം 'അത് നിങ്ങളുടെ ആടാണെങ്കിൽ, നിങ്ങളെ േവാട്ടർമാർ ഒരിക്കലും മറക്കില്ല' എന്ന മുന്നറിയിപ്പുമായാണ് ട്രംപ് ജൂനിയറിെൻറ സഹോദരൻ എറിക് എത്തിയത്.
2024ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മോഹവുമായി കാത്തിരിക്കുന്നവരെ ഡോണൾഡ് ട്രംപ് ജൂനിയർ പരിഹസിക്കുകയും ചെയ്തു. 2024ൽ മത്സരരംഗത്തിറങ്ങാൻ താൽപര്യപ്പെടുന്നവരുടെ നിലവിലെ പ്രവർത്തനങ്ങളുടെ അഭാവം അതിശയകരമാണെന്ന് ട്രംപ് ജൂനിയർ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഡെമോക്രാറ്റിക് സ്ഥനാർഥി ജോ ബൈഡൻ തെരഞ്ഞെടുപ്പ് വിജയത്തോട് അടുക്കുേമ്പാഴാണ് ട്രംപിെൻറ മക്കളുടെ റിപ്പബ്ലിക്കൻ പാർട്ടിയോടുള്ള പ്രതികരണം. ഇതോടെ ട്രംപിെൻറ അനുഭാവികളും പാർട്ടിയും തമ്മിൽ ഉയർന്നുവരുന്ന വിള്ളൽ പരസ്യമായി.
നവംബർ മൂന്നിന് ട്രംപ് ജൂനിയറിെൻറ ഒരു ട്വീറ്റ് വിവാദമായിരുന്നു. ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ട്രംപിെൻറ വിജയത്തിന് പിന്നാലെ ലോകത്തിെൻറ ഭൂപടം ഉണ്ടാകുക ഇങ്ങനെയാണെന്ന വിശദീകരണവുമായി ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയത്. ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിറത്തിലും ഇന്ത്യയും ചൈനയും ഡെമോക്രാറ്റുകളെ പ്രതിനിധീകരിക്കുന്ന നീല നിറത്തിലുമായിരുന്നു. ഇതിൽ ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മു കശ്മീരിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.