Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ കേരളീയ...

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണസദ്യ ഇന്ന്

text_fields
bookmark_border
waiting area
cancel
camera_alt

സമാജം അങ്കണത്തിലൊരുക്കിയ എ.സി വെയ്റ്റിങ് ഏരിയ

മനാമ: ബഹ്‌റൈൻ കേരളീയസമാജം ഓണസദ്യ വെള്ളിയാഴ്ച ബി.കെ.എസ്.ഡി.ജെ ഹാളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടക്കും. ഈ വർഷം 6,000ത്തിലധികം അതിഥികൾക്ക് സ്വാദിഷ്ടമായ ഓണസദ്യ വിളമ്പാനുള്ള ഒരുക്കങ്ങളിലാണ് സമാജം അധികൃതർ.

സദ്യ തയാറാക്കാൻ പാചക കലയിലെ പ്രഗല്ഭൻ, പഴയിടം മോഹനൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ സംഘവും എത്തിയിട്ടുണ്ട്. വർഷങ്ങളായി പഴയിടം സമാജം ഓണാഘോഷങ്ങളുടെ ഉറച്ച പിന്തുണക്കാരനാണ്, ഓണക്കാലത്തെ തന്റെ തിരക്കുകൾക്കിടയിലും സമാജത്തിലെ സദ്യക്ക് നേതൃത്വം കൊടുക്കാൻ അദ്ദേഹം മറക്കാറില്ലെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.

വിരുന്ന് നടക്കുന്ന ഡി.ജെ ഹാളിലേക്ക് അതിഥികൾക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ സമാജം അങ്കണത്തിൽ വിശാലമായ എയർ കണ്ടീഷൻഡ് വെയ്റ്റിങ് ഏരിയ ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ബി.കെ.എസ് നടത്തിയിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. പ്രവേശനം സുഗമമാക്കാൻ എൻട്രി കൂപ്പണുകൾ ലഭിച്ച എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഓണസദ്യ കൺവീനർ ഉണ്ണികൃഷ്ണൻ പിള്ള, ശ്രാവണം 2024 ജനറൽ കൺവീനർ വറുഗീസ് ജോർജ് എന്നിവർ നിർദേശിച്ചു. വെള്ളിയാഴ്ച നടക്കുന്ന സദ്യയോടെ ഈ വർഷത്തെ സമാജം ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOnam 2024
News Summary - Onam Sadya in Bahrain Keraleeya samajam on friday
Next Story