Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ വിസ ഇന്നുവരെ

ഉംറ വിസ ഇന്നുവരെ

text_fields
bookmark_border
ഉംറ വിസ ഇന്നുവരെ
cancel
Listen to this Article

ജിദ്ദ: നിലവിലെ ഉംറ സീസണിൽ വിസ അനുവദിക്കുന്നത് തിങ്കളാഴ്ച വരെ മാത്രം (ശവ്വാൽ 15, മേയ് 16). തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാൽ 30 (മേയ് 31) ഉം ഉംറ നിർവഹിച്ച് തിരിച്ചുപോകുന്നതിനുള്ള അവസാന തീയതി ദുൽഖഅദ് 30 (ജൂൺ 30) ആണെന്നും ഹജ്ജ് ഉംറ സൗദി ദേശീയ കമ്മിറ്റി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു. ഈ ഉംറ സീസണിൽ വിദേശത്തുനിന്ന് എത്തിയ തീർഥാടകരുടെ എണ്ണം ഇതുവരെ 16 ലക്ഷമായിട്ടുണ്ട്. ഉംറ സീസണി‍െൻറ വിജയം ഉയർന്ന സാമൂഹിക അവബോധത്തി‍െൻറയും തീർഥാടകരെ സേവിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെയും തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം, സുരക്ഷ, സാങ്കേതികം എന്നീ മേഖലകളിലെ വലിയ വികസനം നിലവിലെ ഉംറ സീസണിൽ തീർഥാടകർക്ക് സുരക്ഷിത പാതയൊരുക്കാൻ സഹായിച്ചിട്ടുണ്ട്. സ്വദേശങ്ങളിൽനിന്ന് ഉംറ ബുക്കിങ് നടത്തുന്നതു മുതൽ ഉംറ നിർവഹിച്ചു തിരിച്ചുപോകുന്നത് വരെ ഈ നേട്ടങ്ങൾ അവർ അനുഭവിക്കുന്നുവെന്നും അൽഉമൈരി പറഞ്ഞു. 470 ഉംറ കമ്പനികൾ തീർഥാടകർക്ക് എത്തിയതു മുതൽ തിരിച്ചുപോകുന്നതു വരെ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് സ്വദേശത്തുനിന്നും വിദേശത്തുനിന്നും വരുന്ന തീർഥാടകരുടെ എണ്ണത്തിൽ ഇത്തവണ ഉംറ സീസണിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഹോട്ടൽ ബുക്കിങ് എണ്ണവും വലിയതോതിലാണ് രേഖപ്പെടുത്തിയത്. മക്കയിൽ രണ്ടായിരത്തിലധികം ഹോട്ടലുകളും അപ്പാർട്ടുമെൻറുകളുമുണ്ടെന്നും അവ ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും മക്ക ഹോട്ടൽ കമ്മിറ്റി അംഗം കൂടിയായ അൽഉമൈരി പറഞ്ഞു.

ഗതാഗതം, റെസ്റ്റാറൻറുകൾ, ഷോപ്പിങ് മേഖലകളും ഉംറ സീസണിൽ വലിയ ഉണർവിന് സാക്ഷ്യംവഹിച്ചതായി അൽഉമൈരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah Visas
News Summary - Visas are issued during the Umrah season only until todday
Next Story