യു.എ.ഇ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ പങ്കാളിയെന്ന് യു.എസ്
text_fieldsദുബൈ: യു.എസ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ പങ്കാളിയാണ് യു.എ.ഇയെന്ന് ബൈഡന് ഭരണകൂടം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയാണ് യു.എസിന്റെ പ്രഥമ പ്രതിരോധ പങ്കാളി. പശ്ചിമേഷ്യ, കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്ര മേഖലകള്‍ എന്നിവിടങ്ങളിലെ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യു.എ.ഇയുമായുള്ള പ്രതിരോധ പങ്കാളിത്തം യു.എസ് വര്‍ധിപ്പിക്കുന്നത്. ഇതുപ്രകാരം സംയുക്ത സൈനികാഭ്യാസം, പരിശീലനം, സഹകരണം എന്നിവക്ക് വേഗം കൈവരും.
അമേരിക്കയുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണനയാണ് പ്രതിരോധമേഖലയില്‍ ഇനി യു.എ.ഇക്ക് ലഭിക്കുക. അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റുകള്‍, ആളില്ലാ പോര്‍വിമാനമായ എം.ക്യു 9 റീപ്പര്‍ തുടങ്ങി സൈന്യത്തെ ശക്തിപ്പെടുത്താനാവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ പ്രതിരോധ സഹകരണത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി), അനുബന്ധ സാങ്കേതികവിദ്യ എന്നിവയിലും കൈകോര്‍ക്കാന്‍ തീരുമാനിച്ചതോടെ സൈബര്‍ സുരക്ഷയിലും പരസ്പര സഹകരണത്തിന്റെ വാതിലുകള്‍ തുറക്കും.
പശ്ചിമേഷ്യയിലെ സുസ്ഥിരതയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് യു.എ.ഇയുമായുള്ള പ്രതിരോധ പങ്കാളിത്തമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഇന്ത്യകൂടി ഒപ്പം വരുന്നതോടെ മധ്യപൗരസ്ത്യ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്രായേല്‍ -ഫലസ്തീന് പ്രശ്നത്തിന് ശാശ്വത പരിഹാരം ദ്വിരാഷ്ട്ര പദ്ധതി മാത്രമാണെന്ന് കൂടിക്കാഴ്ചയില്‍ ശൈഖ് മുഹമ്മദ് ജോ ബൈഡനെ അറിയിച്ചിരുന്നു.
പ്രതിരോധ പങ്കാളിത്തത്തിന് പുറമെ, ഇന്ത്യ -പശ്ചിമേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ഇരുരാഷ്ട്ര നേതാക്കളും തമ്മിലെ കൂടിക്കാഴ്ചയില്‍ വിഷയമായി. റെയില്‍, ഷിപ്പിങ് നെറ്റ്വര്‍ക്ക് വഴി ഏഷ്യ, പേര്‍ഷ്യന്‍ ഗള്‍ഫ്, യൂറോപ്പ് മേഖലയെ ബന്ധിപ്പിക്കുന്ന ഇടനാഴി 2023ലെ ജി20 ഉച്ചകോടിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണംമൂലം പദ്ധതി വൈകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.