ഇരട്ട വിക്ഷേപണം വിജയം: എട്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിൽ
text_fieldsബംഗളൂരു: സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിൽ പൂർണ വിജയം നേടി പി.എസ്.എല്‍.വി– സി35 . തിങ്കളാഴ്ച രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍ നിന്നാണ് പി.എസ്.എല്‍.വി -സി 35 കുതിച്ചുയർന്നത്.
ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളത്തെിക്കുക എന്ന ദൗത്യമാണ് പൂർണ വിജയത്തിലെത്തിയിരിക്കുന്നത്. പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനിന്നു. വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞ് സ്‌കാറ്റ്‌സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. അതേടെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ചു. രാവിലെ 11.25 ഓടെ ബാക്കിയുള്ള ഏഴ് ഉപഗ്രഹങ്ങളെയും രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിച്ച് രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി.
കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. 120 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ നിര്‍മാണച്ചെലവ്. അല്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളുമാണ് തിങ്കളാഴ്ച വിക്ഷേപിച്ചത്.
പി.എസ്.എല്‍.വി റോക്കറ്റ് ആദ്യമായാണ് ഒറ്റ ദൗത്യത്തില്‍ രണ്ട് വ്യത്യസ്തഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.