'കൃത്യസമയത്ത് ശരിയായ തീരുമാനം'; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ഡൗണിന് ശേഷം രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനെതിരെയായിരുന്നു വിമർശനം.
'കൃത്യ സമയത്ത് ശരിയായ തീരുമാനമെടുക്കുന്നതിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ചുനിൽക്കുന്നു'വെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ പങ്കുവെച്ച ശേഷം രാജ്യത്തെ കോവിഡ് േകസുകളുടെ എണ്ണം ഉയർത്തിക്കാട്ടുകയായിരുന്നു രാഹുൽ ഗാന്ധി. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് 50,000ത്തിൽ അധികം പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ജനങ്ങൾ ഇരട്ടി ദുരിത്തിലാകുകയും ലോക്ഡൗണിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയുമായിരുന്നു. അസമയത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കൾ നേരത്തെയും രംഗത്തെത്തിയിരുന്നു.
ജൂലൈ 28ന് ഇന്ത്യ മികച്ച നിലയിലാണെന്നും ഒരു ദിവസം 45,000 പേർ രോഗമുക്തി നേടുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ജൂൈല 30 മുതൽ രാജ്യത്ത് 50,000ത്തിൽ അധികം പേർക്കാണ് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് േകസുകളുടെ എണ്ണം 18ലക്ഷം കടക്കുകയും ചെയ്തു. കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വേഗം സുഖം പ്രാപിച്ച് തിരികെവരട്ടെയെന്ന് രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.