ക്രിക്കറ്റ് വാതുവെപ്പിനായി പണം നൽകി; വഞ്ചിക്കപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി
text_fieldsമംഗളൂരു: കർണാടകയിലെ ഹാസനിൽ പണമിടപാടുകാരുടെ പീഡനത്തെയും ക്രിക്കറ്റ് വാതുവെപ്പ് ഇടപാടിൽ വഞ്ചിക്കപ്പെട്ടതിനെയും തുടർന്ന് യുവാവ് ജീവനൊടുക്കി. അത്താവർ സ്വദേശിയായ എം. സ്വരൂപാണ് (40) മരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് റോഡപകടത്തിൽ സ്വരൂപിന് കാൽ നഷ്ടപ്പെട്ടിരുന്നു. അന്നു മുതൽ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ചികിത്സക്കായി അദ്ദേഹം വായ്പയെടുത്തിരുന്നുവെന്നും തുക തിരിച്ചടക്കാൻ കടം കൊടുക്കുന്നവരിൽ നിന്ന് നിരന്തരമായ സമ്മർദ്ദം അനുഭവപ്പെട്ടിരുന്നുവെന്നും അറിയുന്നു.
ഈ കാലയളവിൽ അയാൾ തന്റെ അപകട നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം അൻസാർ, തിപ്പേസ്വാമി, ബാലപ്പ എന്നീ മൂന്ന് വ്യക്തികൾക്ക് ക്രിക്കറ്റ് വാതുവെപ്പിനായി നൽകിയിരുന്നു. എന്നാൽ അവർ വഞ്ചിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തെന്നാണ് ആരോപണം.
വായ്പാ തിരിച്ചടവിലെ പീഡനവും വാതുവെപ്പിലെ വഞ്ചനയും കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുകയും സ്വരൂപ് വീട്ടിലെ കുളിമുറിയിൽ വിഷം കഴിച്ച് ജീവനൊടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ദുദ്ദ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.