ഇന്ത്യയെന്നത് ഹിന്ദി സംസാരിക്കുന്നവരുടെ സംസ്ഥാനങ്ങൾ മാത്രമല്ല-സ്റ്റാലിൻ
text_fieldsചെന്നൈ: ഇന്ത്യയെന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങൾ മാത്രമല്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാല ിൻ. കേന്ദ്രത്തിലുള്ളൊരു സർക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാൻ കഴിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വൻ വിജയം നേടിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.
ദേശീയതലത് തിലെ യു.പി.എയുടെ തിരച്ചടി മൂലം തമിഴ്നാട്ടിലെ തിളക്കമാർന്ന വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിൻ. തമിഴ്നാട്ടിൽ ഇക്കുറി എ.ഐ.എ.ഡി.എം.കെയുമായി ചേർന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല.തുടർന്ന് തമിഴ്നാട്ടിലെ ബി.ജെ.പിയുടെ പരാജയത്തെ വിമർശിച്ച് നിരവധി ട്വീറ്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി സർക്കാറിന് തമിഴ്നാടിനെ അവഗണിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന വ്യക്തമായ സൂചന സ്റ്റാലിൻ നൽകിയത്.
തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എൽ.എമാരും കരുണാനിധി സമാധിയിൽ
ചെന്നൈ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡി.എം.കെ ലോക്സഭാംഗങ്ങളും എം.എൽ.എമാരും കരുണാനിധി സമാധിയിൽ. ശനിയാഴ്ച രാവിലെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ പ്രകടനമായി മറിന കടൽക്കരയിലെത്തിയത്. ഇവിടെ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ ശവകുടീരങ്ങളിൽ ആദരാഞ്ജലിയർപ്പിച്ചു. നൂറുക്കണക്കിന് പാർട്ടി പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
വൈകീട്ട് അഞ്ചിന് ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ എം.പി- എം.എൽ.എമാരുടെ യോഗം നടന്നു. 23 അംഗങ്ങളുമായി ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് ഡി.എം.കെ. ഇതിൽ നാലു പേർ വിവിധ കക്ഷി പ്രതിനിധികളാണെങ്കിലും ഡി.എം.കെയുടെ ഒൗദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.