ഉദയനിധി സ്റ്റാലിൻ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറി
text_fieldsചെന്നൈ: ഡി.എം.കെയെ കൈപ്പിടിയിലൊതുക്കി കരുണാനിധി കുടുംബം. കരുണാനിധിയുടെ പേരമകനു ം സ്റ്റാലിെൻറ മകനുമായ ഉദയനിധി സംഘടന നേതൃത്വത്തിലേക്ക്. പാർട്ടിയിൽ മൂന്നര ദശാബ ്ദക്കാലത്തോളം സ്റ്റാലിൻ വഹിച്ച യുവജനവിഭാഗം സെക്രട്ടറി സ്ഥാനത്തേക്കാണ് ഉദ യനിധി നിയമിക്കപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്കുശേഷം പാർട്ടി ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകനാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്.
പ്രഖ്യാപനത്തോടെ ചെന്നൈ അണ്ണാ അറിവാലയത്തിലേക്ക് പ്രവർത്തകരുടെ പ്രവാഹമായിരുന്നു. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവർ ആഹ്ലാദം പങ്കിട്ടത്. വൈകീട്ട് നടന്ന ചടങ്ങിൽ സ്റ്റാലിൻ ഉൾെപ്പടെ മുതിർന്ന പാർട്ടി നേതാക്കളുടെ ആശീർവാദമേറ്റുവാങ്ങിയ ഉദയനിധി മറീന കടൽക്കരയിലെ കരുണാനിധി സമാധിയിലെത്തിയും അനുഗ്രഹം തേടി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഉദയനിധിക്ക് ആശംസകളർപ്പിച്ചു.
ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ച സ്റ്റാലിൻ ഡി.എം.കെ ട്രഷററായതു മുതൽ മുൻമന്ത്രിയും തിരുപ്പുർ ഡി.എം.കെ ജില്ല സെക്രട്ടറിയുമായ വെള്ളക്കോവിൽ എം.പി. സ്വാമിനാഥനായിരുന്നു പാർട്ടി യുവജനവിഭാഗം സെക്രട്ടറി.
കഴിഞ്ഞദിവസം ഉദയനിധിക്കുവേണ്ടി ഇദ്ദേഹം പദവി രാജിവെച്ചു. പാർട്ടി മുഖപത്രമായ ‘മുരശൊലി’യുടെ മാനേജിങ് ഡയറക്ടറായും ഉദയനിധി ചുമതലയേറ്റിരുന്നു. കരുണാനിധി ജീവിച്ചിരിക്കവെ മൂത്തമകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെയാണ് സംഘടന പൂർണമായും സ്റ്റാലിെൻറ നിയന്ത്രണത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.