ഇരയും പ്രതിയുമായ കേസുകൾ വെവ്വേറെ കേൾക്കണമെന്ന ദിലീപിെൻറ ഹരജി തള്ളി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ താൻ ഇരയും പ്രതിയുമ ായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്താനുള്ള തീരുമാനത്തിനെതിരെ നടൻ ദിലീപ് നൽകിയ ഹരജി ഹൈകോടതി തള്ളി. അസാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ കേസിലെ കുറ്റപത്രം റദ് ദാക്കണമെന്നും വിചാരണ വെവ്വേറെ നടത്തണമെന്നുമാവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ് റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്.
ഒന്നും ഒമ്പതും പത്തും പ്രതികളായ പൾസർ സു നി, മേസ്തിരി സനിൽ എന്ന സനിൽ കുമാർ, വിഷ്ണു എന്നിവർ ഗൂഢാേലാചന നടത്തി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ദിലീപിെൻറ പരാതിയിലെടുത്ത കേസിെൻറ വിചാരണയും ദിലീപ് പ്രതിയായ കേസിനൊപ്പം നടത്തുന്നത് ചോദ്യം ചെയ്തായിരുന്നു ഹരജി. എന്നാൽ, ഇര വാദം ഈ കേസിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി നേരത്തേ കുറ്റം ചുമത്തിയിരുന്നു. പൾസർ സുനി ഉൾപ്പെടെ പ്രതികൾ ദിലീപിനെ ഫോണിൽ വിളിച്ച് രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ദിലീപിെൻറ പരാതി. ദിലീപ് നൽകിയ പരാതി അന്വേഷിച്ച് തീർപ്പാക്കിയതാണെന്നും ഈ കേസ് നിലവിലില്ലെന്നും വാദത്തിനിടെ സർക്കാർ അറിയിക്കുകയും ചെയ്തു. പണം തട്ടാൻ മൂന്ന് പേരും ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന വാദം േപ്രാസിക്യൂഷന് ഇല്ലെന്നും അങ്ങെന കുറ്റപത്രം നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
ഒരേ നടപടിയിലൂടെ പുരോഗമിക്കുന്ന ഒരേ കേസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമെന്നതിലപ്പുറം രണ്ട് വ്യത്യസ്ത കാര്യങ്ങളായി ഇതിനെ ൈകകാര്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഇതേ േകസിൽ തന്നെ മറ്റ് കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളാണ് ഹരജിക്കാരൻ.
പരാതിയിൽ പറയുന്ന പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യത്തിന് പ്രതിഫലമായി മൂന്ന് കോടി ദിലീപ് പ്രതികൾക്ക് വാഗ്ദാനം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ഈ ഗൂഢാലോചന കേസിൽ മറ്റ് പ്രതികൾക്കൊപ്പം പട്ടികയിലുള്ളയാളാണ് ദിലീപ്. വാഗ്ദാനം ചെയ്ത തുക വാങ്ങിയെടുക്കാനാണ് ജയിലിലായിരിക്കെ പ്രതികൾ ഹരജിക്കാരെന േഫാണിൽ വിളിച്ചതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഒരേ കേസിലെ തുടർ സംഭവങ്ങൾ െവവ്വേറെ വിചാരണ ചെയ്യണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.