ദേവസ്വം ബോർഡുമായി ആലോചിക്കാതെ തന്ത്രിക്ക് നടയടക്കാനാവില്ല- കടകംപള്ളി സുരേന്ദ്രൻ
text_fieldsഗുരുവായൂർ: ദേവസ്വം മാനുവൽ പ്രകാരം ബോർഡുമായി ആലോചിക്കാതെ തന്ത്രിക്ക് നട അടയ്ക്കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൂടിയാലോചനകൾ നടത്തിയാൽ പോലും അത് ഭരണഘടന ലംഘനമാണ്. ഇക്കാര്യം സുപ്രീം കോടതി പരിശോധിക്കട്ടെയെന്നും കടകംപള്ളി വ്യക്തമാക്കി.
സ്ത്രീകൾ പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. നമ്മളാരും ഇക്കാര്യം അറിഞ്ഞില്ല. പ്രവേശിച്ചവർ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്. നിലവിൽ ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാനാവില്ല. 1991ലെ ഹൈകോടതി വിധിക്ക് മുമ്പ് ധാരാളം യുവതികൾ പ്രവേശിച്ചിരുന്നു. പിന്നീടാണ് ഇക്കാര്യത്തിൽ മാറ്റം വന്നത്.
ശബരിമലയിലെത്തിയ യുവതികൾക്ക് പൊലീസ് സംരക്ഷണം കൊടുക്കുന്നത് ആക്ഷേപമായി കാണണ്ടെന്നും കടകംപള്ളി പറഞ്ഞു. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ വരാൻ അവകാശമുണ്ട്. അത്തരക്കാർ ആവശ്യപ്പെട്ടാൽ സംരക്ഷണം കൊടുക്കേണ്ടത് ബാധ്യതയാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.