വിശ്വാസികളോട് മാപ്പ് പറഞ്ഞാൽ കനകദുർഗയെ സ്വീകരിക്കാമെന്ന് സഹോദരൻ
text_fieldsമലപ്പുറം: ശബരിമലയിൽ ആചാരലംഘനം നടത്തിയതിന് അയ്യപ്പ ഭക്തരോടും ഹിന്ദു വിശ്വാസി കേളാടും പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ കനകദുർഗയെ സ്വീകരിക്കുകയോ വീട്ടിൽ ക യറ്റുകയോ ചെയ്യുകയുള്ളൂവെന്ന് സഹോദരൻ ഭരത്ഭൂഷൻ മേനോൻ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജനൊപ്പം മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദർശനത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ ശബരിമല പ്രസാദവും സാനിറ്ററി പാഡും ഒന്നിച്ച് ബാഗിൽ സൂക്ഷിച്ചതായി കണ്ടു. അവർ വിശ്വാസിയല്ലെന്നതിനുള്ള തെളിവാണത്. ശബരിമല പ്രവേശനത്തിനായി കോട്ടയം എസ്.പി എല്ലാ സഹായവും നൽകി. സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ പിന്തുണയോടെയാണ് അവർ തിരിച്ച് വീട്ടിലെത്തിയത്. വാതിൽ തുറന്ന ഭർതൃമാതാവിനെ തള്ളിമാറ്റി വീട്ടിൽ കയറുകയാണുണ്ടായത്. വിവാഹശേഷം ഒരു കുട്ടിയെ നഷ്ടമായ കനകദുർഗ മാനസിക ചികിത്സക്ക് വിധേയമായതായും ഇപ്പോഴും അത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതായും ഭരത്ഭൂഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.