കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ കർണാടക മോഡൽ പഠിക്കുന്നു
text_fieldsതിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കിയിട്ടും ക്ലച്ച് പിടിക്കാതിരുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സർക്കാറിന്റെ പുതിയ പഠന നീക്കം. ഇത്തവണ കർണാടക മോഡലിനെക്കുറിച്ചാണ് പഠനം. കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗം വി. നമശിവായം അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ തന്നെ കർണാടക മോഡൽ നടപ്പാക്കണമെന്ന് പ്ലാനിങ് ബോർഡ് നിദേശിച്ചിരുന്നു.
തുടർന്ന്, കോർപറേഷനിൽ പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ പഠന റിപ്പോർട്ട് നൽകാൻ ധനമന്ത്രി നിർദേശിക്കുകയായിരുന്നു. ഗ്രാമ-നഗര സർവിസുകൾ, ടിക്കറ്റ് നിരക്ക്, കോർപറേഷൻ മാനേജ്മെന്റ് രീതി എന്നിവയാണ് പഠിക്കുക. റിപ്പോർട്ട് വൈകാതെ ധനവകുപ്പിന് സമർപ്പിക്കും.
കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് പ്രഫ. സുശീൽ ഖന്നയെ കെ.എസ്.ആർ.ടി.സിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയത്. സുശീൽ ഖന്ന നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങളാണ് ഇപ്പോൾ നടപ്പാക്കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.