കളിക്കളം അടച്ച് വനം വകുപ്പ്; പ്രതിഷേധം ശക്തം
text_fieldsവണ്ണപ്പുറം: ഒടിയപാറയിലെ മൈതാനത്ത് കായിക വിനോദങ്ങൾ നിരോധിച്ച വനം വകുപ്പ് ഉത്തരവിൽ പ്രതിഷേധം. വണ്ണപ്പുറം-മൂവാറ്റുപുഴ റൂട്ടില്‍ ഒടിയപാറയില്‍ റേഡിനോട് ചേര്‍ന്നാണ് കളിക്കളം സ്ഥിതിചെയ്യുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഒടിയപാറ കോളിനിയിലെയും സമീപങ്ങളിലെയും യുവാക്കള്‍ കളിച്ചുവളര്‍ന്നത് ഈ മൈതാനത്താണ്. ഇവിടെനിന്ന് നിരവധി കായികപ്രതിഭകൾ യൂനിവേഴ്സിറ്റിതലത്തിലും സംസ്ഥാനതലത്തിലും എത്തിയിട്ടുണ്ട്.
അത്രയേറെകാലത്തെ പഴക്കവും അതോടൊപ്പം കായികപ്രതിഭകളെ സൃഷ്ടിച്ച ചരിത്രവുമുള്ള മൈതാനത്തില്‍ കളിക്കാൻ അനുവദിക്കില്ലെന്ന നിലപാട് വനം വകുപ്പിന്റ അമിതാധികാരം പ്രകടിപ്പിക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്നും നട്ടുകാർ പറഞ്ഞു. വണ്ണപ്പുറം പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളും സാംസ്കരിക യോഗങ്ങളും ഉള്‍പ്പെടെ അരനൂറ്റാണ്ടിലേറെയായി നടക്കുന്നത് ഈ മൈതാനത്താണ്.
കായികവിനോദങ്ങള്‍ ഒന്നും ഇവിടെ നടത്താന്‍ പാടില്ലെന്ന് കാട്ടി കാളിയാർ റേഞ്ച് ഒഫിസര്‍ ഒടിയാറ പൗരസമിതി ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് ഭാരവാഹികള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ഇതുസംബന്ധിച്ച അതൃപ്തി അറിയിച്ച് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, വാര്‍ഡ് അംഗം ജഗദമ്മ വിജയന് എന്നിവര്‍ റേഞ്ച് ഓഫിസർക്ക് കത്തുനല്‍കി.
പൗരസമിതി ഭാരവാഹി സുദർശനൻ കുളത്തിങ്കലിെൻറ നേതൃത്വത്തിൽ മന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് മൈതാനത്ത് തുടര്‍ന്നും കളിക്കാൻ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.