എം.ഡി.എം.എ പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsവെള്ളിമാട്കുന്ന്: ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസിൽ യു. ഷഹലിനെയാണ് (23) നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പെക്ടർ എം.ടി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബറിൽ ചേവായൂർ പൊലീസും ഡാൻസാഫും ചേർന്ന് കണ്ണാടിക്കൽ ഒറ്റകണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപ്പെടുന്ന ജാസർ അറാഫത്തിനെ 66.650 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. ജാസറിന് ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ നൽകിയതും ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണമിടപാടുകൾ നടത്തിയതും ലഹരി വസ്തുക്കൾ കൊണ്ടുവരാൻ സൗകര്യമൊരിക്കിയതും ഷഹലായിരുന്നു.
ജാസറിനെ പിടികൂടിയതിനെതുടർന്ന് ഷഹൽ ഒളിവിലായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചു. ഷഹലിനെതിരെ മുമ്പും മയക്കുമരുന്ന് കേസുണ്ടായിരുന്നു. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, ചേവായൂർ സ്റ്റേഷനിലെ എസ്.ഐ സജി മാണിയാടത്ത്, എസ്.സി.പി.ഒ സന്ദീപ് സെബാസ്റ്റ്യൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.