എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമിഥുൻ
കോഴിക്കോട്: കാറിൽ വിവിധയിടങ്ങളിൽ വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന പെരിങ്ങളം സ്വദേശി പീക്കു എന്ന പാറോൽ വീട്ടിൽ മിഥുൻ (28) പിടിയിലായി. ഇയാളിൽനിന്ന് 22 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ടുമാസം മുമ്പ് ഓർക്കാട്ടേരി സ്വദേശിക്ക് ലഹരിമരുന്ന് നൽകിയത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ വീണ്ടും മയക്കുമരുന്നുമായി പിടിയിലാവുന്നത്.
മാവൂർ, മെഡിക്കൽ കോളജ്, കസബ, മുക്കം, കുന്ദമംഗലം സ്റ്റേഷനുകളിൽ മൂന്ന്ു വർഷത്തിനിടെ 13 അടിപിടി കേസുകളിൽ പ്രതിയാണിയാൾ.
കോഴിക്കോട് ആന്റി നാർകോടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ല ആന്റി നാർകോടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെയും ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, എസ്.സി.പി.ഒമാരായ അഖിലേഷ്, കെ. അനീഷ് മൂസ്സൻവീട്, സി.പി.ഒമാരായ സുനോജ് കാരയിൽ, അർജുൻ അജിത്, മുഹമ്മദ് മഷൂർ, ബിജീഷ്, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐ ആർ. റസ്സൽ രാജ് , എസ്.ഐ ശ്രീജയൻ, എസ്.സി.പി.ഒ ശ്രീകാന്ത്, രഞ്ചു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.