രണ്ടാമതും വൃക്ക മാറ്റിവെക്കൽ; ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്
text_fieldsകോട്ടായി: വൃക്കകൾ തകരാറിലായി എട്ടുവർഷം മുമ്പ് വൃക്ക മാറ്റിവെച്ച യുവാവിനെ ദുരന്തം വിട്ടൊഴിയാതെ വേട്ടയാടുന്നു.
കോട്ടായി കുണ്ടുപറമ്പിൽ പരേതനായ ഹംസയുടെ മകൻ ഷാജഹാനാണ് (29) വിധിയോട് പൊരുതി ജീവിതം തള്ളിനീക്കുന്നത്. 21ാംമത്തെ വയസ്സിൽ മാതാവ് ഫൈറൂജയുടെ വൃക്കയെടുത്ത് ഷാജഹാന് നൽകിയിരുന്നു.
അതിനു ശേഷം കോട്ടായി പഞ്ചായത്ത് ഒാഫിസിലെ വാഹനത്തിലെ ഡ്രൈവറായി വലിയ കുഴപ്പമില്ലാതെ മുമ്പോട്ടു പോകുന്നതിനിടെ ഒരുമാസം മുമ്പ് വിട്ടുമാറാത്ത പനിയും ശ്വാസതടസ്സവും കാലിൽ നീരും വന്നു.
ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് വീണ്ടും വൃക്ക തകരാറിലായ വിവരം അറിയുന്നത്. ഇപ്പോൾ ഡയാലിസിസ് നടത്തി വരികയാണ്. വീണ്ടും വൃക്ക മാറ്റി വെക്കലല്ലാതെ നിർവാഹമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സഹോദരി വൃക്ക നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, മാറ്റിവെക്കലിനും തുടർചികിത്സക്കുമായി 15 ലക്ഷം രൂപ വേണം. ഏറെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് തുക കണ്ടെത്തൽ അസാധ്യമാണ്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും ചികിത്സക്കുമായി കോട്ടായി അപ്പുണ്ണി ഏട്ടൻ വായനശാലയുടെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.