മഹിളാമോർച്ച പ്രവർത്തകർ സെക്രേട്ടറിയറ്റിലെത്തിയത് ഗുരുതര വീഴ്ച
text_fieldsതിരുവനന്തപുരം: പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ സെക്രേട്ടറിയറ്റിൽ മ ുഖ്യമന്ത്രിയുടെ ഒാഫിസിന് താഴെവരെയെത്തിയത് ഗുരുതര സുരക്ഷാവീഴ്ച. ബന്ധപ്പെട്ട വർക്കെതിരെ ഇന്ന് ശക്തമായ നടപടിയുണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രേട്ട റിയറ്റിനുള്ളിലുള്ളപ്പോഴാണ് പ്രതിഷേധക്കാർ എത്തിയത്. പരിശോധനയില്ലാതെ ഇവർ എങ്ങനെ കർശന സുരക്ഷയുള്ള സെക്രേട്ടറിയറ്റിലേക്ക് കടന്നുവെന്നത് ദുരൂഹമാണ്.
ഉപരോധം ഉൾപ്പെടെ നടക്കുേമ്പാഴും സെക്രേട്ടറിയറ്റിലേക്ക് കേൻറാൺമെൻറ് ഗേറ്റ് വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. അവധിയായതിനാൽ ബുധനാഴ്ചയും ഇൗ ഗേറ്റ് മാത്രമേ തുറന്നിരുന്നുള്ളൂ. ഇവിടെ പരിശോധനക്ക് സുരക്ഷാ ജീവനക്കാരെയും വിന്യസിക്കാറുണ്ട്. എന്നാൽ, ഇതിലൂടെയാണ് മഹിളാമോർച്ച പ്രവർത്തകർ ഉൾപ്പെടെ പത്തോളം ബി.ജെ.പിക്കാർ സെക്രേട്ടറിയറ്റിൽ കയറിയത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇവരെ അറസ്റ്റ് ചെയ്തുനീക്കി.
സ്വപ്ന, ജയരാജീവ്, രാകേന്ദു, ബിന്ദു, കവിത, ശ്രീലത എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കേൻാൺമെൻറ് സ്റ്റേഷനിൽ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.