മകരവിളക്ക് ഉത്സവത്തിന് ഇന്ന് തുടക്കം
text_fieldsശബരിമല: മകരവിളക്ക് ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും. വൈകീ ട്ട് അഞ്ചിന് നട തുറക്കുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ഞായറാഴ് ച വൈകീട്ട് 6.20ന് ദീപാരാധനക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നട അട ക്കും. തിങ്കളാഴ്ച പുലര്‍ച്ച മൂന്നിന് നട തുറക്കും.
തുടര്‍ന്ന് 3.15 മുതല്‍ ഉ ച്ചക്ക് 12 വരെ നെയ്യഭിഷേകം. ഒരുക്കം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ശബരിമലയില്‍ സുരക്ഷക്കുള്ള പൊലീസ് സംഘവും പൂര്‍ണസജ്ജമാണ്. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
സുരക്ഷചുമതല െഎ.ജി ബൽറാംകുമാർ ഉപാധ്യായക്ക്
കോട്ടയം: ശബരിമല മകരവിളക്ക് മേഹാത്സവത്തിന് ഞായറാഴ്ച നടതുറക്കുേമ്പാൾ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷചുമതല കണ്ണൂർ റേഞ്ച് െഎ.ജി ബൽറാംകുമാർ ഉപാധ്യായക്ക്. ഇവർ ഇന്ന് ചുമതലയേൽക്കും. ഞായറാഴ്ച മുതൽ ജനുവരി 16 വരെയാണ് ചുമതല. െഎ.ജിക്ക് പുറമെ ഒരു ഡി.െഎ.ജി, 10 എസ്.പിമാർ എന്നിവരും സുരക്ഷക്കുണ്ട്.
നിലക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ സുരക്ഷചുമതല ഡി.െഎ.ജി സഞ്ജയ്കുമാർ ഗുരുഡിനാണ്. സന്നിധാനത്ത് കൊല്ലം കമീഷനർ പി.കെ. മധുവും ആലപ്പുഴ എസ്.പി സുജിത് ദാസുമായിരിക്കും കൺട്രോളർമാർ. പമ്പയിൽ തിരുവനന്തപുരം ഡി.സി.പി ആർ. ആദിത്യയും ക്രൈംബ്രാഞ്ച് എസ്.പി ബി.കെ. പ്രകാശും ചുമതലവഹിക്കും.
നിലക്കലിൽ കാസർകോട് എസ്.പി ഡോ. ശ്രീനിവാസും എൻ.ആർ.െഎ സെൽ എസ്.പി വി.ജി. വിനോദ്കുമാറും കൺട്രോളർമാരാകും. എരുമേലിയിൽ എസ്.പി മെറിൻ ജോസഫ് ക്രമീകരണങ്ങളുടെ ചുമതലയും എസ്.പി വിനോദ്കുമാർ ക്രമസമാധാന ചുമതലയും നിർവഹിക്കും.
വടശ്ശേരിക്കരയിൽ കെ.എ.പി കമാൻഡൻഡ് കെ.ജി. സൈമണും മരക്കൂട്ടത്ത് ക്രൈംബ്രാഞ്ച് എസ്.പി പി. സുനിൽ ബാബുവിനെയും സുരക്ഷ ചുമതലയിൽ നിയോഗിച്ചു. എരുമേലിയിൽ മാത്രം 560 പൊലീസുകാർ സുരക്ഷക്കുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.