Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് തിരിേഞ്ഞാടിയ...

പൊലീസ് തിരിേഞ്ഞാടിയ സംഭവം: എ.ഡി.ജി.പിയോട് വിശദീകരണം തേടും

text_fields
bookmark_border
പൊലീസ് തിരിേഞ്ഞാടിയ സംഭവം: എ.ഡി.ജി.പിയോട് വിശദീകരണം തേടും
cancel

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം നടപ്പാക്കാനുള്ള ശ്രമത്തിൽ സർക്കാറിെൻറ പൂർണ പിന്തുണയില്ലാതെ തുട ര്‍ച്ചയായ രണ്ടാം ദിനവും പരാജയപ്പെട്ട് പൊലീസ്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിെൻറ പൂര് ‍ണ പിന്തുണ ലഭിക്കാത്തതാണ് പൊലീസിനു വെല്ലുവിളിയാകുന്നത്.

തീർഥാടകരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നു ം ബലപ്രയോഗം പൊലീസ് ആഗ്രഹിക്കുന്നില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരിക്കുന്നു. കഴിഞ്ഞദിവസം, മനിതി സംഘത്തിനൊപ്പം പൊലീസ് തിരിഞ്ഞോടിയതില്‍ എ.ഡി.ജി.പിയോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. യുവതീപ്രവേശനം നടപ്പാക്കണോ വേണ്ടയോയെന്ന് കൃത്യമായി സർക്കാർ വ്യക്തമാക്കാത്തതാണ് പൊലീസ് നടപടി പാളിപ്പോകുന്നതിന് കാരണമായി പൊലീസ് വൃത്തങ്ങൾ പറയുന്നത്. അതിനാലാണ് തിങ്കളാഴ്ചയും രണ്ട് യുവതികളെ തിരിച്ചിറക്കേണ്ടിവന്നത്.

ദര്‍ശനത്തിന് സഹായം ആവശ്യപ്പെട്ട് എത്തുന്ന യുവതികളെ ബലമായി പിന്തിരിപ്പിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതിനാലാണ് അവർക്ക് സുരക്ഷ ഒരുക്കുന്നത്. എന്നാൽ, പ്രതിഷേധം കനക്കുന്നതിനാൽ പിന്തിരിയേണ്ടിവരുന്നെന്നും പൊലീസ് വിശദീകരിച്ചു.



മനിതിയുടെ വാഹനം കടത്തി വിട്ടതിൽ ഹൈകോടതി നിരീക്ഷണ സമിതിക്ക് അതൃപ്തി
തിരുവനന്തപുരം: മനിതി യുവതികളുടെ വാഹനം നിലക്കൽ കടത്തി വിട്ടതിൽ ൈഹകോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് അതൃപ്തി. എന്തടിസ്ഥാനത്തിലാണ് വാഹനം കടത്തി വിട്ടതെന്ന് സമിതി ചോദിച്ചു. നിലയ്ക്കലിലെ രണ്ട് എസ്.പിമാരേയും സമിതി വിമർശിച്ചു. സാധാരണക്കാരുടെ വാഹനം നിലക്കലിൽ നിന്ന് കടത്തി വിടാതെ മനിതിയുടെ വാഹനം കടത്തി വിട്ടത് എന്തിനെന്നും സമിതി ചോദിച്ചു. ഹൈകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതും ഉൾപ്പെട്ടേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala NewsObservation CommitteeManithimanithi's vehicle
News Summary - manithi vehicle sabarimala observation committee -kerala news
Next Story